കൊച്ചി: കായികമേളയില്‍ സുവര്‍ണ്ണ ജൂബിലി പിന്നിട്ട എം.എല്‍. പൗലോസ് സാര്‍ ആയിരുന്നു 14-ാമത് ജില്ലാ കായികമേളയുടെയും കാരണവര്‍. വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള 79 വയസുകാരനായ പൗലോസ് സാര്‍ ഗ്രൗണ്ടിലെത്തുന്നത് മത്സരാര്‍ത്ഥികള്‍ക്ക് അവേശം പകരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്ലാ മേഖലയില്‍പ്പെട്ട കുട്ടികളും കായികമേളയില്‍ പങ്കെടുത്തിരുന്നു. കാലം മാറിയപ്പോള്‍ കായികമേളയില്‍ പങ്കെടുക്കുന്നത് കുത്തകയായി മാറിയിരിക്കുകയാണെന്നാണ് സാറിന്റെ അഭിപ്രായം. സ്പോര്‍ട്ട് അക്കാദമികള്‍ തുടങ്ങുന്നത് കുട്ടികള്‍ക്ക് ഗുണകരമാകുന്നുണ്ടെങ്കിലും മറ്റ് സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഭീഷണിയാകുന്നുണ്ടെന്നും പൗലോസ് സാര്‍ കൂട്ടിച്ചേര്‍ത്തു. സ്പോര്‍ട്സ് സ്കൂളിലെ കുട്ടികള്‍ പങ്കെടുക്കുന്ന ഇവന്റില്‍ ഒന്നുംകിട്ടില്ലെന്ന വിചാരമാണ് ഈക്കൂട്ടരെ പിന്നോട്ട് വലിക്കുന്നത്. എങ്കിലും മത്സരത്തില്‍ പങ്കെടുത്ത് ഒരു മെഡല്‍ സ്വന്തമാക്കുമ്പോള്‍ അവര്‍ അനുഭവിക്കുന്ന ആത്മനിര്‍വൃതി വാക്കുകള്‍ക്ക് മേലെയാണെന്നും പൗലോസ് പറഞ്ഞു.
കലോത്സവങ്ങള്‍ക്ക് കിട്ടുന്ന പ്രധാന്യം കായികമേളകള്‍ക്ക് കിട്ടുന്നില്ലെന്ന് മാത്രമല്ല കായികമേളയ്ക്ക് സര്‍ക്കാര്‍ ചിലവഴിക്കുന്ന തുകയുടെ ഇരട്ടിയാണ് കലോത്സവങ്ങള്‍ക്കായി ചിലവഴിക്കുന്നത്. 1958ല്‍ പൊന്നുരുന്നി സെന്റ് റീത്താസ് സ്കൂളില്‍ നിന്നാണ് പൗലോസിന്റെ കായികജീവിതം ആരംഭിക്കുന്നത്. പഠിച്ചിരുന്ന കാലത്ത് നിരവധി കായികമത്സരങ്ങളില്‍ പങ്കെടുത്തത് കൊണ്ടുള്ള അനുഭവസമ്പത്തിന്റെ ബലത്തില്‍നിന്ന് കായികമേളയുടെ അമരക്കാരനെന്ന സ്ഥാനത്തേയ്ക്ക് വര്‍ഷങ്ങളുടെ പ്രയഗ്നമുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് നടന്ന നാഷണല്‍ മീറ്റില്‍ ഡിസിപ്ലിന്‍ ഇന്‍സ്ട്രക്ടറായിരുന്നു. തുടര്‍ന്ന് 63ല്‍ തന്നെ മണ്ണൂത്തി ഗവ.വി.വി ഹൈസ്കൂളിലേയ്ക്ക് എത്തിയ പൗലോസ് സാര്‍ 65ല്‍ പഠിച്ച സ്കൂളില്‍ തിരിച്ചെത്തി. 69 മുതല്‍ വിരമിക്കുന്നതുവരെ ഫാക്ട് ടൗണ്‍ഷിപ്പ് സ്കൂളിലാണ് സേവനം അനുഷ്ടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: