ആലപ്പുഴ: കേരള കള്ളു വ്യവസായ ക്ഷേമനിധി ബോര്‍ഡ് ചെത്തുതൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന അപകട ഇന്‍ഷുറന്‍സ് നിര്‍ത്തിയ നടപടിയില്‍ കേരള പ്രദേശ് ടോഡി ആന്റ് അബ്കാരി മസ്ദൂര്‍ ഫെഡറേഷന് (ബിഎംഎസ്)പ്രവര്‍ത്തക സമിതിയോഗം പ്രതിഷേധിച്ചു. നിരവധി വര്‍ഷങ്ങളായി തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു നടപ്പാക്കിയ പദ്ധതി നിര്‍ത്തിവെയ്ക്കുന്നതില്‍ ദുരൂഹതയുണ്ട്.
അപകടത്തില്‍ മരിച്ചവര്‍ക്കും ഗുരുരമായ അപകടം പറ്റുന്നവര്‍ക്കും അഞ്ചുലക്ഷം രൂപ ഈ സ്കീം പ്രകാരം ലഭ്യമായിരുന്നു. എന്നാല്‍ ജൂലൈ മുതല്‍ അപകടം സംഭവിച്ചവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കാതെ വന്നത് ക്ഷേമനിധി ബോര്‍ഡിന്റെ തൊഴിലാളി വിരുദ്ധനിലപാടാണ്. ഈ കാലയളവില്‍ അപകടം സംഭവിച്ചവര്‍ക്ക് തുക ക്ഷേമനിധി ബോര്‍ഡില്‍നിന്നും അനുവദിച്ച് നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കേരളാ പ്രദേശ് ടോഡി ആന്റ് അബ്കാരി മസ്ദൂര്‍ ഫെഡറേഷന് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഫെഡറേഷന് ഭാരവാഹികള്‍ അറിയിച്ചു.
പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി. രാജശേഖരന്, പി.ആര്. ഉണ്ണികൃഷ്ണന്, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: