ചവറ: ചവറ ഗ്രാമപ്പഞ്ചായത്തിലെ യുഡിഎഫിന് മേല്‍ക്കൈ. സ്റ്റാന്റിങ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ സിപിഐ വിട്ടുനിന്നതോടെ സ്റ്റാന്റിങ് കമ്മിറ്റികളിലെ മൂന്ന് സ്റ്റാന്റിങ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ‘രിക്കുന്ന ചവറയില്‍ രണ്ട് സ്റ്റാന്റിങ് കമ്മിറ്റി സ്ഥാനം യുഡിഎഫിനും ഒന്ന് സിപിഎമ്മിനും പങ്കിടേണ്ടി വന്നു. സിപിഐ അംഗങ്ങളായ വി.ജ്യോതിഷ്കുമാര്‍, സക്കീര്‍ ഹുസൈന്, ശിവന്കുട്ടിപ്പിള്ള എന്നിവരാണ് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നത്. സിപിഐ തെരഞ്ഞെടുപ്പില്‍ വിട്ടുനിന്നതു കൊണ്ടാണ് എല്‍ഡിഎഫിന് സ്റ്റാന്റിങ് കമ്മിറ്റി സ്ഥാനം നഷ്ടപ്പെട്ടതെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു.
പട്ടികജാതി വനിതാസംവരണമായതിനാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിലെ ലളിതയ്ക്കാണ്. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനവും ഒരു സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സ്ഥാനവും തങ്ങള്‍ക്ക് നല്‍കണമെന്ന സിപിഐയുടെ ആവശ്യം സിപിഎം നിരസിച്ചതിനെ തുടര്‍ന്നാണ് സിപിഐ തെരഞ്ഞെടുപ്പില്‍ വിട്ടുനിന്നതെന്നാണ് സൂചന. എല്‍ഡിഎഫിനെ പിന്തുണച്ച സ്വതന്ത്ര അംഗങ്ങളായ റോബിന്‍സനും രാഹുലിനും സ്ഥാനമാനങ്ങള്‍ നല്‍കാമെന്ന ഉടമ്പടിയിലാണ് എല്‍ഡിഎഫ് ‘രണം പിടിച്ചെടുത്തത്. റോബിന്സന് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സ്ഥാനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് എല്‍ഡിഎഫില്‍ സിപിഎം, സിപിഐയില്‍ പടലപ്പിണക്കത്തിന് തുടക്കമായിരിക്കുന്നത്. ചവറ പഞ്ചായത്ത് ‘രണസമിതിയില് എല്‍ഡിഎഫിന് പത്തും യുഡിഎഫിന് പത്തും മൂന്ന് സ്വതന്ത്രന്മാരുമാണ് ഉള്ളത്. സ്റ്റാന്റിങ് കമ്മിറ്റി സ്ഥാനങ്ങളില്‍ ക്ഷേമകാര്യത്തില്‍ സിപിഎമ്മിനും ബാക്കിയുള്ളവയില്‍ യുഡിഎഫിനുമാണ് മുന്‍തൂക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: