ബാലുശ്ശേരി: വാട്ട്സ് ആപ്പ് വിഷയത്തില്‍ സസ്പെന്ഷന് വിധേയനായ കോഴിക്കോട് നടക്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷാജിയുടെ ആത്മഹത്യക്ക് പ്രേരകമായ സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ തല അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
മരണപ്പെട്ട ഷാജിയുടെ ബാലുശ്ശേരി നിര്‍മ്മല്ലൂരിലെ വിട്ടിലെത്തി ഭാര്യയേയും മക്കളേയും ബന്ധുക്കളേയും ആശ്വസിപ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാജി ജോലിചെയ്തിരുന്ന വകുപ്പില്‍ നിന്നുള്ള അന്വേഷണം ഒരിക്കലും നീതിയുക്തമാവില്ല. സര്‍ക്കാര്‍ തല അന്വേഷണത്തിലൂടെ മാത്രമേ സത്യം വെളിവാകുകയുള്ളു. സര്‍ക്കാര്‍ ഇതിന് തയ്യാറാകുന്നില്ലെങ്കില്‍ ബിജെപി ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സുരേന്ദ്രന് വീട്ടിലെത്തിയത്. ബിജെപി നേതാക്കളായ എന്‍പി രാമദാസ്, രാജേഷ് കായണ്ണ, എന്‍.പി രവീന്ദ്രന് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രാവിലെ 8.30ന് സിപിഎം നേതാവ് പിണറായി വിജയന് വീട്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: