കൊച്ചി: മതസ്പര്‍ദ്ധ പരത്തുന്നതെന്നാരോപിച്ച് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ കേസ് എടുത്ത സര്‍ക്കാര്‍ ഇക്കാര്യത്തിലും അനീതി കാട്ടി.
പശു അമ്മയാണെങ്കില്‍ കാള നിന്റെയൊക്കെ തന്തയാണെടാ എന്നു വിളിച്ചു പറഞ്ഞ് ഹിന്ദുക്കളെയൊക്കെ അവഹേൡച്ച പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ കേസ് എടുത്തിട്ടില്ല. അടുത്തകാലത്താണ് പൊതുസമ്മേളനത്തില്‍ വിഎസ് ഇങ്ങനെ ആക്രോശിച്ചത്.
മദ്രസയിലെ ലൈംഗിക പീഡനം വെളിപ്പെടുത്തിയ വിപി റജീനയെന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ ഫേസ്ബുക്കില്‍ വധ ഭീഷണിയടക്കം ഉയര്‍ന്നിട്ടും ഒരു കേസും എടുത്തില്ല. ദിവസങ്ങളോളം റജീനയെ കടന്നാക്രമിച്ചു. തന്റെ ജീവനെടുക്കാന്‍ പോലും സാധ്യതയുണ്ടെന്ന് അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തു.
ഹിന്ദുക്കള്‍ക്ക് സാമാരാധ്യനായ ഉടുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ഥയെ കൊടും ഭീകരനെന്ന് വിളിച്ച് ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണന് അടക്കമുള്ള സിപിഎം നേതാക്കള്‍ക്കും എതിരെ കേസ് എടുത്തില്ല. സ്ത്രീകള്‍ക്ക് എതിരെ വളരെ മോശമായ പ്രസ്താവന നടത്തിയതിന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ക്ക് എതിരെ കേസ് എടുത്തില്ല. ലിംഗ സമത്വം വേണ്ടെന്നും സ്ത്രീകളെ പ്രസവിക്കാന്‍ മാത്രമേ കൊള്ളുവെന്നുമാണ് കാന്തപുരം പ്രസ്താവിച്ചത്.
നാട്ടുകാരയെല്ലാം മതംമാറ്റണമെന്നു പറഞ്ഞ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ എതിരെ സര്‍ക്കാര്‍ ഒരു താക്കീതു പോലും നല്‍കിയില്ല. സംസ്ഥാന സര്‍ക്കാരിലെ ഉന്നതപദവിയില്‍ ഇരിക്കുന്നയാളാണ് ഇദ്ദേഹമെന്നും ഓര്‍ക്കണം. പശ്ചിമഘട്ട സമരകാലത്ത്ചോ രപ്പുഴയൊഴുകുമെന്ന് പറഞ്ഞ ബിഷപ്പുമാര്‍ക്ക് എതിരെ ഒരു നടപടിയും എടുത്തില്ല.കേസുമുണ്ടായില്ല. മുസ്ലിമായതു കൊണ്ടാണ് യാക്കൂബ് മേമനെ തൂക്കിക്കൊന്നതെന്നാണ് മുന്‍പ് സീതാറാം യച്ചൂരി പറഞ്ഞത്. രാജ്യത്തെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ, രാജ്യദ്രോഹം ചെയ്തയാള്‍ക്ക് തൂക്കുകയര്‍ നല്‍കിയതിന്റെ പേരില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന വാക്കുകളാണ് യെച്ചൂരി തട്ടിവിട്ടത്.
അമ്പലത്തിന് കാശ് കൊടുക്കുന്നത് വേശ്യാലയത്തിന് കൊടുക്കുന്നതു പോലാണെന്നാണ് മുജാഹിദ് ബാലുശ്ശേരി പറഞ്ഞത്. ഇയാള്‍ കൊടിയ വര്‍ഗീയ വിഷമാണ് പരത്തിയത്. എന്നിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. നഷ്ടപരിഹാരം നല്കുന്നതില് മതവിവേചനമുണ്ടെന്ന് പറഞ്ഞ് വെള്ളാപ്പള്ളി നാവ് അകത്തിടും മുന്‍പ് കേസ് എടുത്തു കഴിഞ്ഞു.
അതേ സമയം വെള്ളാപ്പള്ളിക്ക് എതിരെ വളരെ ആസൂത്രിതമായാണ് നീക്കങ്ങള്‍. സമത്വ മുന്നേറ്റ യാത്ര ഇരുമുന്നണികള്‍ക്കും ഭീഷണിയായതോടെ ഇരുവരും ചേര്‍ന്നാണ് വെളളാപ്പള്ളിക്ക് എതിരെ നീക്കം നടത്തുന്നത്. ആദ്യം സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിന്റെ പേരില്‍ വീണ്ടും കേസ് എടുത്ത് വെള്ളാപ്പള്ളിയെ ഒതുക്കാനായിരുന്നു ശ്രമം. അത് പൊളിഞ്ഞു. തുടര്‍ന്ന് മൈക്രോഫിനാന്‍സിന്റെ പേരില്‍ കള്ളക്കേസ് എടുത്ത് യാത്ര പൊളിക്കാനും വെള്ളാപ്പള്ളിയെ ഒതുക്കാനുമായി ശ്രമം. അതിലും അദ്ദേഹം വീണില്ലെന്ന് മനസിലായതോടെയാണ് ഒരു സാധാരണ പ്രസ്താവന വര്‍ഗീയമായി ചിത്രീകരിച്ച് കേസ് എടുക്കാന്‍ ഒത്തൊരുമിച്ച് ശ്രമം തുടങ്ങിയത്. വിഎസും സുധീരനും പരാതിപ്പെട്ടുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: