ആലപ്പുഴ: എക്സൈസ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നവംബറില്‍ നടത്തിയ പരിശോധനയില്‍ 1525 ലിറ്റര്‍ വാഷും 207.4 ലിറ്റര്‍ അരിഷ്ടവും പിടികൂടി. 137 അബ്കാരി കേസുകളിലായി 133 പേരെ അറസ്റ്റ് ചെയ്തു.
201.8 ലിറ്റര്‍ വിദേശ മദ്യം, 460 ഗ്രാം കഞ്ചാവ്, 11 ലിറ്റര്‍ വ്യാജമദ്യം, 287 ലിറ്റര്‍ കള്ള്, 15 ലിറ്റര്‍ ബിയര്‍, 10 ആംപ്യൂള്‍ എന്നിവ പിടിച്ചെടുത്തു. സ്കൂള്‍ പരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ വിറ്റതിന് 62 കേസെടുത്തു.
വാഹന പരിശോധന ശക്തമാക്കി. കുറ്റക്യത്യത്തിന് ഉപയോഗിച്ച കാര്‍, മൂന്നു സ്കൂട്ടര്‍, മോട്ടോര്‍ സൈക്കിള്‍ എന്നിവ പിടിച്ചെടുത്തു.
ഏഴു വിദേശമദ്യ ഷോപ്പുകളിലും 13 ബിയര്‍-വൈന്‍ പാര്‍ലറുകളിലും 735 കള്ളു ഷാപ്പുകളിലും പരിശോധന നടത്തി. 293 സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു. വ്യാജമദ്യനിര്‍മാണം, വിപണനം, മദ്യകടത്ത്, മയക്കുമരുന്നിന്റെ ഉപയോഗം, വിപണനം എന്നിവയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമില്‍ (ഫോണ്‍: 0477 2252049) അറിയിക്കാമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ എ. അബ്ദുള്‍ കലാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: