കണ്ണൂര്‍: സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി.രാമകൃഷ്ണന് രംഗത്തെത്തി. സുധകാരന്‍ ആയിരം വിഡ്ഡികളെ കൂടെ കൊണ്ടുനടക്കുന്നതിനു പകരം ബുദ്ധിയുളള രണ്ടുരണ്ടുപേരെ കൊണ്ടുനടക്കണമെന്ന് പി.രാമകൃഷ്ണന് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് വിമതനായ പി.കെ.രാഗേഷ് കോണ്ഗ്രസിനനുകൂലമായയി കോര്പ്പറേഷന് സ്റ്റാന്റിംഗ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സുധാകരന് സംഭവിച്ച ഏറ്റവും വലിയ അപചയം അതായിരുന്നുവെന്നും രാമകൃഷ്ണന് പറഞ്ഞു. സുധാകരന്റെ വിശ്വാസ്യത വീണ്ടുകിട്ടിയതില്‍ തനിക്ക് സന്തോഷമുണ്ട്. രാഗേഷ് തന്റെ വിശ്വാസ്യത തകര്‍ത്തുവെന്ന് സുധാകരന് മുമ്പ് പറഞ്ഞതിനെ പരിഹസിച്ചുകൊണ്ടാണ് രാമകൃഷ്ണന് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. കണ്ണൂരിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടതില്‍ സംതൃപ്തിയുണ്ട്. ഇന്നലെ കെ.സുധാകരന് തന്നെ രാഗേഷുമായി നേരിട്ട് സംസാരിച്ചതാണ് രാമകൃഷ്ണനെ ഇത്തരത്തില്‍ തുറന്ന അഭിപ്രായപ്രകടനത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: