ഞങ്ങളുടെ തൊട്ടടുത്ത പഞ്ചായത്തില്‍ സംഭവിച്ചതാണ്. തെരഞ്ഞെടുപ്പിന്റെ തലേ ഞായറാഴ്ച അച്ചന് പള്ളിയില്‍ വിളിച്ചുപറഞ്ഞു- ”നമ്മുടെ ഇടവകയിലെ നാലുപേര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായുണ്ട്. അവര്‍ക്കുവേണ്ടി ഇടവകാംഗങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണം…”
പുരോഹിതന് രാഷ്ട്രീയത്തില്‍ കൈകടത്തിയോ? വര്‍ഗീയത പറഞ്ഞോ? ഇല്ലേ ഇല്ല. ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നല്ലേ പറഞ്ഞുള്ളൂ! ഇടവകക്കാര് കൂട്ടമായി ‘ദൈവത്തോട്’ പ്രാര്‍ത്ഥിച്ചു, നാലുപേരും ജയിച്ചു, ഒരാള്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റുമായി…! ഇത് കലികാല മതേതര ജനാധിപത്യത്തിന്റെ ഒരു സാമ്പിള്‍.
ഗുണപാഠം: നമ്മളും ”ദൈവത്തോട്’ പ്രാര്‍ത്ഥിക്കാന്‍ പഠിക്കണം.
മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചതിന് വെള്ളാപ്പിള്ളിയെ ഉടനെ അറസ്റ്റുചെയ്യുമത്രെ! ഇതുപോലൊരു വര്‍ത്തമാനം പ്രകാശ് കാരാട്ടിന്റെ വായില്‍നിന്ന് കേട്ടിരുന്നു. യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയ സമയം- ഭാരതത്തില്‍ മുസ്ലിങ്ങളെ മാത്രമാണ് വധശിക്ഷക്ക് വിധേയരാക്കുന്നതെന്നു തോന്നുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതുകേള്‍ക്കുന്ന ഇന്ത്യന്‍ മുസ്ലിമിന്റെ മനസസ്സിലുണ്ടാകുന്നത് സഹിഷ്ണുതയോ സ്പര്‍ധയോ? പറഞ്ഞത് മതസ്പര്‍ധ വളര്‍ത്തുന്നതും രാജ്യദ്രോഹപരവുമായ പച്ചക്കള്ളവുമായിരുന്നിട്ടും എന്തേ കേസെടുത്തില്ല? കാരാട്ടുമാര്‍ കൈവീശി നടക്കുന്നതിടത്താണ് നടേശന്മാര്ക്ക് കൈവിലങ്ങ്…’ ഇത് അതേ മതേതര ജനാധിപത്യത്തിന്റെ മറ്റൊരു സാമ്പിള്‍! ഗുണപാഠം: ഇരട്ടനീതി ആവാം.
വാസുദേവന്‍ പോറ്റി, വീട്ടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: