പാനൂര്‍: യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷനായിരിക്കെ സിപിഎം സംഘം അരുംകൊല ചെയ്ത കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ പതിനാറാം ബലിദാനവാര്‍ഷിക ദിനമായ ഇന്നലെ മൊകേരി ഉമാനിലയത്തിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കായി എത്തിയത് ആയിരങ്ങള്‍.
സ്ത്രീകളും കുട്ടികളുമടക്കം സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് യുവനേതാവിന്റെ വീരസ്മരണ പുതുക്കാന്‍ രാവിലെ മുതല്‍ ആളുകളെത്തിയിരുന്നു. കാലയവനികയില്‍ മറഞ്ഞ് ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും മരണമില്ലാത്ത ഓര്‍മ്മകളുമായി ജനഹൃദയങ്ങളില്‍ ജീവിക്കുന്ന വഴികാട്ടിയുടെ മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രവര്‍ത്തകര്‍, അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആദര്‍ശലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്തു.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി..കെ. കൃഷ്ണദാസ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ:പി.സുധീര്‍, ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് പി.പി. സുരേഷ്ബാബു, വിഭാഗ് കാര്യവാഹ് വി.ശശിധരന്, ജില്ലാകാര്യവാഹ് കെ. പ്രമോദ്, ബിജെപി ജില്ലാപ്രസിഡണ്ട് കെ. രഞ്ജിത്ത്, സംഘപരിവാര്‍ നേതാക്കളായ എ.പി. പത്മിനി ടീച്ചര്‍, എന്‍.കെ. നാണു മാസ്റ്റര്‍, ഒ. രാഗേഷ്, വിപി. ഷാജി, രഞ്ജിത്ത് തലായി, കെ.ബി. പ്രജില്‍, പി. സത്യപ്രകാശ്, ടി.പി. സുരേഷ്ബാബു, കെ.സി. വിഷ്ണു, കെ. പ്രേമന്, എന്‍.പി. ശ്രീജേഷ്, ബിജു ഏളകുഴി, കെ.പി. അരുണ്‍, കെ.പി. ജിഗീഷ്, സി.വി. രാജേഷ്, വി.പി. ബാലന്, കെ.പി. സഞ്ജീവ്കുമാര്‍, കെ.കെ. ചന്ദ്രന്, സി.പി. സംഗീത, കെ. കാര്‍ത്തിക, എന്‍. രതി തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: