തിരുവനന്തപുരം: എല്ലാവര്ക്കും തുല്യനീതി ലഭ്യമാക്കണം എന്ന ഉദ്ദേശ്യത്തോടെ അസമത്വത്തിനെതിരെ പ്രതികരിച്ചുകൊണ്ട് വെള്ളാപ്പള്ളി പറഞ്ഞ കാര്യങ്ങള്‍ വര്‍ഗ്ഗീയവത്ക്കരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം ശോഭാസുരേന്ദ്രന്. കോഴിക്കോട്ടെ നൗഷാദ് ചെയ്ത മനുഷ്യത്വപരമായ പ്രവര്‍ത്തനത്തെയും അദ്ദേഹത്തിന്റെ ജീവത്യാഗത്തെയും വിലകുറച്ചു കാണുന്നതും അവഹേളിക്കുന്നതും ഉമ്മന്‍ചാണ്ടിയും വി.എസ്.അച്യുതാനന്ദനുമടക്കമുള്ളവരാണ്.
നൗഷാദിന്റെ പ്രവര്‍ത്തിയെ വിവാദമാക്കി ന്യൂനപക്ഷ പ്രീണനം നടത്താനാണ് അവര്‍ ശ്രമിക്കുന്നതെന്നും ശോഭാസുരേന്ദ്രന് വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
അസമത്വവും അസന്തുലിതാവസ്ഥയും നിലനില്‍ക്കുന്നുവെന്ന് വിളിച്ചു പറയുന്നവരെ ജയിലിലടയ്ക്കാന്‍ ശ്രമിച്ചാല്‍ കേരളത്തിലെ ജയിലുകള്‍ നിറഞ്ഞുകവിയും. കേരളത്തില്‍ അസമത്വവും വിവേചനവും ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അതിനെതിരെ ഇനിയും പ്രതികരണങ്ങള്‍ ഉണ്ടാകും.
കാലങ്ങളായി അവഗണിക്കപ്പെട്ടു കിടിക്കുന്നവര് ഇപ്പോള്‍ തങ്ങളുടെ ആവശ്യങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ തുറന്നു പറയാന്‍ തുടങ്ങിയിരിക്കുന്നു. അവഗണിച്ചവര്‍ക്കെതിരെ ശബ്മുയര്ത്തുന്നു. ഇതിനെ വര്‍ഗ്ഗീയതയായി ചിത്രീകരിക്കുന്നതാണ് ശരിയാ മനുഷ്യത്വമില്ലായ്മ. മുഖ്യമന്ത്രിക്ക് മനുഷ്യത്വമുണ്ടെങ്കില്‍ ഭൂരിപക്ഷ സമുദായാംഗങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണം. രാജ്യദ്രോഹിയായ മദനിക്കുവേണ്ടി ഇരുമുന്നണികളും ചര്‍ച്ച ചെയ്്ത് പ്രമേയം പാസാക്കിയ നാട്ടില്‍ മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ ജീവന് ബലിയര്‍പ്പിച്ച ഹിന്ദു സഹോദരന്മാരുടെ കുടുംബത്തെയും സഹായിക്കണം എന്നാവശ്യപ്പെടുന്നത് വര്‍ഗീയമാണോ എന്ന് പൊതുസമൂഹം ചിന്തിക്കണം.
ഭീകരനായ യാക്കൂബ് മേമനെ തൂക്കിക്കൊന്നതിനെ സിപിഎം നേതാവ് പ്രകാശ് കാരാട്ട് എതിര്‍ത്തു. അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല. സുവിശേഷം പ്രചരിപ്പിക്കാന്‍ ആഹ്വാനം ചെയ്ത ചീഫ് സെക്രട്ടറി ജിജിതോംസണെതിരെ എന്തു നടപടിയെടുത്തു. കേരളത്തില്‍ ഇരുമുന്നണികളും ഇരട്ടനീതിയാണ് നടപ്പാക്കിവരുന്നത്.
തൃശൂരില്‍ വധിക്കപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യയ്ക്ക് ഒരു വര്‍ഷമായിട്ടും ജോലി നല്‍കാനോ ധനസഹായം നല്‍കാനോ സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ല.
കോവളം കടലില്‍ മുങ്ങിയ യുവാക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവന് ബലികഴിക്കേണ്ടിവന്ന അഭിഷേകിന്റെ കുടുംബത്തിന് 3ലക്ഷം രൂപ മാത്രമാണ് പ്രഖ്യാപിച്ചത്. മന്ത്രി മുനീറിന്റെ കാറിടിച്ചു മരിച്ച യുവാവിന്റെ കുടുംബത്തിനും 5ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. ഇത്തരം നിരവധി സംഭവങ്ങളുണ്ട്. ഇതിനെല്ലാം സര്‍ക്കാര്‍ ഉത്തരംപറയണം. വെള്ളാപ്പള്ളി ആവശ്യപ്പെട്ടത് സമാന ദുരന്തങ്ങള്‍ക്ക് ഒരുപോലെ നഷ്ടപരിഹാരം നല്‍കണമെന്നാണ്.
കേരളത്തിലെ സമത്വമില്ലായ്മയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മധ്യമങ്ങളും സമൂഹവും തയ്യാറാകണം.
ന്യൂനപക്ഷങ്ങള്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന് 2013ല്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞിരുന്നു. സത്യം തുറന്നു പറഞ്ഞതിന് ആന്റണി വലിയ വിലനല്‍കേണ്ടി വന്നു. അദ്ദേഹത്തിന് മുഖ്യമന്ത്രിക്കസേര തന്നെ നഷ്ടപ്പെട്ടു.
കേരളത്തില്‍ ന്യൂനപക്ഷ പ്രീണനം നടക്കുന്നതായി കാനം രാജേന്ദ്രനും പ്രസ്താവന ഇറക്കിയിരുന്നു. ഭൂരിപക്ഷ സമുദായങ്ങള്‍ പലായനം ചെയ്യണോ എന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ചോദിച്ചതും ജനങ്ങള്‍ മറന്നിട്ടില്ല. പേജാവര്‍ മഠാധിപതിക്കെതിരെ ഏറ്റവും വൃത്തികെട്ട രീതിയില്‍ പ്രസംഗിച്ച കോടിയേരിബാലകൃഷ്ണന് ചെയ്തതും മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താവന നടത്തുകയായിരുന്നു. അദ്ദേഹത്തെ അറസ്റ്റു ചെയ്യാത്തതെന്തെന്നും ശോഭാസുരേന്ദ്രന് ചോദിച്ചു.
കേരളത്തിലെ ഇടതുവലതു മുന്നണികള്‍ക്ക് സര്‍വ്വ സമ്മതനായിരുന്ന വെള്ളാപ്പള്ളി നടേശന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതോടെ സമ്മതനല്ലാതായി. വെള്ളാപ്പള്ളിയെ അറസ്റ്റുചെയ്താല്‍ എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിന് അങ്ങനെ സംഭവിച്ചാല്‍ അത് കേരള രാഷ്ട്രീയത്തിലെ കറുത്ത ദിനമായിരിക്കുമെന്ന് ശോഭാസുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: