പാലാ: അശോക് സിംഗാള്‍ പ്രാതസ്മരണീയനായ കര്‍മ്മയോഗി ആയിരുന്നുവെന്ന് സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ അനുസ്മരിച്ചു. വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ അദ്ധ്യക്ഷന്‍ അന്തരിച്ച അശോക് സിംഗാളിന്റെ ശ്രദ്ധാഞ്ജലിയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
പാലാ അമ്പാടി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹിന്ദുമഹാസംഗമം പ്രസിഡന്റ് ഡോ. എന്‍.കെ. മഹാദേവന് അദ്ധ്യക്ഷത വഹിച്ചു. നമ്മുടെ ധര്‍മ്മത്തിന്റെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ആചാര്യനായിരുന്നു അശോക് സംഗാള്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു.
ഭാരത്തില്‍ ഹൈന്ദവ മുന്നേറ്റത്തിന് വലിയ സംഭാവ ചെയ്ത മഹാത്മാവായിരുന്നു അശോക് സിംഗാള്‍ എന്നും വിശ്വഹിന്ദുപരിഷത്ത് എന്ന പ്രസ്ഥാനത്തെ അന്തര്‍ദേശീയ തലത്തില്‍ ശാക്തീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും ഡോ. ബി. വിജയകുമാര്‍ അനുസ്മരിച്ചു. അസഹിഷ്ണതയുടെ പേരില്‍ നമ്മുടെ സ്വത്വബോധത്തെ പിഴുതെറിയാന്‍ നടക്കുന്ന ഗൂഢ നീക്കങ്ങളെ കരുതിയിരിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന് പറഞ്ഞു. ബിജു കൊല്ലപ്പള്ളി, കെ.എന്‍. വാസുദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: