എരുമേലി: ശബരിമല തീര്‍ത്ഥാടനവേളയില്‍ അധികൃതര്‍ എരുമേലി കെഎസ്ആര്‍ടിസി സെന്ററില്‍ നിന്നും പിന്‍വലിച്ച പമ്പാ സര്‍വ്വീസ് ബസും സെക്യൂരിറ്റിയേയും ഉടനെ പുന:സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. എരുമേലിയില്‍ കളക്ടര്‍ യു.വി. ജോസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന തീര്‍ത്ഥാടന അവലോകന യോഗത്തിലാണ് അധികൃതര്‍ വ്യക്തമാക്കിയത്.
ശബരിമല തീര്‍ത്ഥാടനവേളയില്‍ പമ്പാ സര്‍വ്വീസിനായി 10 ബസുകളാണ് മുന്കാലങ്ങളേതുപോലെ എരുമേലിക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ കണ്ടുപിടിച്ച് അധികൃതര്‍ മൂന്നു ബസുകള്‍ തിരിച്ചുവിടുകയും, സെന്ററിലെ ഗ്രൗണ്ട് സെക്യൂരിറ്റിയെ പിന്‍വലിക്കുകയുമായിരുന്നു. വിവാദ നടപടി ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വ്യാപകമായ ജനകീയ പ്രതിഷേധത്തിന് ഇടയാക്കി.
കെഎസ്ആര്‍ടിസി മേലധികാരിയുടെ നടപടി ജീവനക്കാരിലും പ്രതിഷേധത്തിന് വഴിയൊരുക്കിയതോടെ സംഭവം ഉന്നതാധികാരികളിലും പരാതികളായി എത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കൃത്യസമയത്ത് ബസുകളില്ലാതെ വന്നതിനെ തുടര്‍ന്ന് പമ്പക്ക് പോകാനാകാനാകാതെ തീര്‍ത്ഥാടകര്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടിയും വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: