കൊച്ചി: കൊച്ചിയെ സ്മാര്‍ട്ടാക്കാന്‍ ബ്രിട്ടീഷ് കണ്‍സള്‍ട്ടിങ് സ്ഥാപനത്തെ കൊച്ചിന് ബ്രിഡ്ജസ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയും സഹായിക്കും. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ കഴിഞ്ഞ ദിവസം ഒപ്പിട്ടതിനു പിന്നാലെ കൊച്ചി നഗരസഭയില്‍ നടന്ന ചര്‍ച്ചയിലാണ് ഐസിആര്‍എയുടെ പങ്കാളിത്തം അറിയിച്ചത്. ഡബ്ലിയു അറ്റ്കിന്‍സ് മേയര്‍ക്ക് കൈമാറിയ 43 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യരേഖയെ അഞ്ചായി തരംതിരിച്ചാണ് സ്മാര്‍ട്ട് കൊച്ചിയുടെ രൂപരേഖ തയാറാക്കുന്നത്. സിറ്റി പ്രൊഫൈല്‍, മേഖല തിരിച്ചുള്ള നിര്‍ദേശം, പാന്‍ സിറ്റി നിര്‍വഹണ പദ്ധതി, സാമ്പത്തികാസൂത്രണം തുടങ്ങിയവയാണ് രൂപരേഖയില്‍ ഉള്‍പ്പെട്ടത്.
പഴയ കൗണ്‍സില്‍ അംഗീകരിച്ചിരുന്ന പ്രൊജക്ട് പുതിയ കൗണ്‍സില്‍ അംഗീകരിച്ചതോടെ സ്മാര്‍ട്ട് കൊച്ചിന് അവസാനഘട്ട പണിപുരയിലാണ്. നിലവിലുളള കൊച്ചിക്ക് സാരമായ മാറ്റം വരുത്താതെ നിലനിര്‍ത്തിയാവും പുതിയ വികസന പദ്ധതികള്‍. എല്ലാ പ്രമുഖ ഗതാഗത സൗകര്യങ്ങളും ഉളള കൊച്ചിയെ രാജ്യാന്തര നിലവാരത്തോടുകൂടിയുളള 20 സ്മാര്‍ട്ട് സിറ്റികളിലൊന്നാക്കാനാകുമെന്നാണ് പ്രതീക്ഷ.
തുടര്‍ന്ന് ജിസിഡിഎയില്‍ നടത്തിയ ചര്‍ച്ചയില്‍ ചെയര്മാന് എന്‍.വേണുഗോപാല്‍, സെക്രട്ടറി ആര്.ലാലു തുടങ്ങിയവരും പങ്കെടുത്തു. കുടിവെള്ള വിതരണം, ആരോഗ്യം, വിദ്യാഭ്യാസം, കനാല്‍ ശുചീകരണവും നവീകരണവും, ഗതാഗതം, പൈതൃക സംരക്ഷണം, സോളാര്‍ ട്രീ നിര്‍മാണം എന്നിവയ്ക്കായിരിക്കും പദ്ധതിയില്‍ മുന്‍ഗണനയെന്ന് അറ്റ്കിന്‍സ് പ്രതിനിധികള്‍ പറഞ്ഞു. ജിസിഡിഎയുടെ നേതൃത്വത്തില്‍ ഡോ.കലാം മാര്‍ഗ് സൗരോര്ജത്തിലാക്കുന്നതുള്പ്പടെയുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ചെയര്‍മാനും സെക്രട്ടറിയും സംഘത്തെ ധരിപ്പിച്ചു.
കൊച്ചി നഗരസഭയില്‍ നടന്ന ചടങ്ങില്‍ തദ്ദേശഭരണ സെക്രട്ടറിയും മിഷന് ഡയറക്ടറുമായ എ.പി.എം മുഹമ്മദ് ഹനീഷ്, അറ്റ്കിന്‍സ് ഇന്റര്‍നാഷണല്‍ സിറ്റീസ് ഡയറക്ടര്‍ റോജര്‍ സാവേജ്, റീജിയണല്‍ അഡ്വൈസര്‍ ഷിജോയി തോമസ്, കൊച്ചി നഗരസഭ മേയര്‍ സൗമിനി ജയിന്, സെക്രട്ടറി വി.ആര്.രാജു, അഡീഷണല്‍ സെക്രട്ടറി എ.എസ്.അനൂജ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: