കൊച്ചി: വിവാഹത്തിനുശേഷം ഗള്‍ഫില്‍ ഭര്‍ത്താവിനടുത്തേക്ക് പോയ ഇടപ്പള്ളി സ്വദേശിനി സ്മിത ജോര്‍ജിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. രാജ്യാന്തര ബന്ധമുള്ള കേസായതിനാല്‍ െ്രെകംബ്രാഞ്ചിന്റെ അന്വേഷണം പര്യാപ്തമാവില്ലെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി അന്വേഷണം സിബിഐയ്ക്കു വിട്ടത്. മകളുടെ തിരോധാനത്തെക്കുറിച്ച് ഭര്ത്താവിനറിയാമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പിതാവ് അലസക്കോടത്ത് ജോര്‍ജ് നല്കിയ ഹര്‍ജി ജസ്റ്റിസ് ബി. കെമാല്‍പാഷയാണ് പരിഗണിച്ചത്.
കേസന്വേഷണത്തിന്റെ ഭാഗമായി പിടിച്ചുവെച്ച പാസ്പോര്‍ട്ട് തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് സ്മിതയുടെ ഭര്‍ത്താവ് ആന്റണി ഇതോടൊപ്പം നല്കിയ ഹര്‍ജി സിംഗിള്‍ബെഞ്ച് തള്ളി.
വിവാഹം കഴിഞ്ഞ് 2005 സപ്തംബര്‍ ഒന്നിന് ഷാര്‍ജയില്‍ ആന്റണിയുടെ അടുത്തെത്തിയ സ്മിത രണ്ടു ദിവസത്തിനുശേഷം കത്തെഴുതി വച്ച് മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയെന്നാണ് ആന്റണി നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചത്. കത്തിലെ കയ്യക്ഷരം സ്മിതയുടേതല്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു. ദേവയാനി എന്ന മറ്റൊരു സ്ത്രീക്കൊപ്പമാണ് ഷാര്‍ജയില്‍ ആന്റണി താമസിച്ചിരുന്നതെന്നും ആന്റണിയെ കേസില്‍ സംശയമുണ്ടെന്നും സ്മിതയുടെ വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇതിനിടെ ഷാര്‍ജയിലെ ഒരു ആശുപത്രി വരാന്തയില്‍ നിന്ന് സ്മിതയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം പോലീസ് കണ്ടെടുത്തിരുന്നു. ഈ മൃതദേഹം കാണാന്‍ ഹര്‍ജിക്കാരനായ പിതാവിനോ ബന്ധുക്കള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. ചിത്രങ്ങളിലൂടെയാണ് ഇവര്‍ സ്മിതയെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിനിടെ ആന്റണി ഷാര്‍ജയില്‍ നിന്ന് യുഎസിലേക്ക് പോയി. പിന്നീട് നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ പോലീസ് അറസ്റ്റു ചെയ്തു. ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സ്മിതയുടെ പിതാവ് ഹൈക്കോടതിയിലെത്തിയത്.
രാജ്യാന്തര തലത്തില്‍ അന്വേഷണം വേണ്ടി വരുന്നതിനാലാണ് അമിത ജോലിഭാരമുള്ള സിബിഐയെ തന്നെ കേസ് ഏല്പിക്കുന്നതെന്നും എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. സ്മിത എഴുതിയതെന്ന് പറയപ്പെടുന്ന കത്തിലെ കയ്യക്ഷരം ആന്റണിയുടേതാണോ എന്നു പരിശോധിക്കണമെന്നും കുറ്റക്കാരനല്ലെന്ന് കണ്ടെത്തുന്നതുവരെ ആന്റണിക്ക് പാസ്പോര്‍ട്ട് തിരികെ നല്‍കാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: