കോഴിക്കോട്: നഗരവികസനത്തിന് എല്ലാവിഭാഗം ജനങ്ങളുടെയും സഹായവും സഹകരണവും വേണ മെന്ന് മേയര്‍ വി.കെ.സി. മമ്മദ്കോയ. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായി രുന്നു അദ്ദേഹം. നഗരത്തിലെ മാലിന്യനിര്‍മ്മാര്‍ജന മടക്കമുള്ള പതിമൂന്ന് കാര്യങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നത്. ഉറവിടമാലി ന്യസംസ്കരണ ത്തിനായി പൊതുജനങ്ങളെ കൂടുതല്‍ ബോധവാന്‍ മാരാക്കേണ്ടതുണ്ട്.
കല്ലുത്താന്‍ കടവ് കോളനി നിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കും. നഗരത്തില്‍ സ്ത്രീസൗഹൃദ ടോയ്ലറ്റുകള് സ്ഥാപിക്കാനും പരിപാലിക്കാനും വിവിധ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മേയര്‍ പറഞ്ഞു. റോഡുകളുടെ നവീകരണം, കോര്‍പ്പറേഷന്റെ കെട്ടിടങ്ങളുടെ നവീകരണവും പരിപാലനവും, കോര്പ്പറേഷന് ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷ മമാക്കല്, സൈബര്‍ പാര്‍ക്ക് വികസനം, ടൗണ്‍ഹാളില്‍ ഫോട്ടോ സ്ഥാപിക്കല്‍, തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ മേയര്‍ക്കു മുമ്പില്‍ വ്യാപാരികള്‍ നിരത്തി. നഗരവികസന ത്തിനായുള്ള നിരവധി ആശയങ്ങളും വ്യാപാരികള്‍ മേയറുമായി പങ്കുവെച്ചു.
കോസ്മോപോളിറ്റന്‍ ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശകും പങ്കെടുത്തു. ചടങ്ങില്‍ കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് പി. ഗംഗാധരന് അധ്യക്ഷത വഹിച്ചു. അഡൈ്വസറി ബോര്‍ഡ് ചെയര്മാന് എം. മുസ്സമില്‍ മേയര്‍ക്ക് മെമ്മോറാണ്ടം സമര്‍പിച്ചു. ടി.പി. അഹമ്മദ്കോയ, ടി.പി. വാസു, കുഞ്ഞോത്ത് അബൂബക്കര്‍, എന്‍. ഇ. ബാലകൃഷ്ണമാരാര്‍, ഐപ്പ് തോമസ്, ഡോ. എ.എം. ഷെരീഫ്, സുബൈര്‍ കൊളക്കാടന്‍, കെ. ഹാഷിം, ഇമ്പിച്ചമ്മത്, റോണി ജോണ്‍, കട്ടയാട്ട് വേണുഗോപാല്‍, അപര്‍ണ്ണ ജി കുമാര്‍, മെഹറൂഫ് മണലൊടി, ആസിഫ്, രവിവര്‍മ്മരാജ, അബൂബക്കര്‍ എന്നിവര്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിച്ചു. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി സെക്രട്ടറി അബ്ദുള്ള മാളിയേക്കല്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി മുനീര്‍ കുറുമ്പടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: