അഹമ്മദാബാദ്: ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉജ്ജ്വല വിജയം. ആകെയുള്ള ആറ് കോര്‍പ്പറേഷനുകളും സ്വന്തമാക്കിയ ബിജെപി നഗരസഭകളില്‍ ബഹുഭൂരിപക്ഷവും നേടി. പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ മറവില്‍ തിരിച്ചുവരവിനു ശ്രമിച്ച കോണ്‍ഗ്രസിനു തിരിച്ചടിയാണ് ഫലം.
സംവരണ പ്രക്ഷോഭത്തിനൊപ്പം ഭരണവിരുദ്ധവികാരവും തങ്ങള്ക്ക്് അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. നരേന്ദ്ര മോദി മുഖ്യമന്ത്രിപദം ഒഴിഞ്ഞേശേഷം ഗുജറാത്തില്‍ നടക്കുന്ന ആദ്യത്തെ പ്രമുഖതെരഞ്ഞെടുപ്പ് എന്ന നിലയില്‍ ബിജെപിക്കും നിര്‍ണായകമായിരുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. പഞ്ചായത്തുകളിള്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. ആറ് കോര്‍പ്പറേഷനുകള്‍ക്ക് പുറമെ 56 നഗരസഭകള്‍, 31 ജില്ലാ പഞ്ചായത്തുകള്‍ 230 താലൂക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കായിരുന്നു തികച്ചും രാഷ്ടീയമായി സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചത്്
അഹമ്മദാബാദ്, വഡോദര, രാജ്കോട്ട്, ജാംനഗര്‍, ഭവ്നഗര്‍, സൂറത്ത് എന്നീ കോര്‍പ്പറേഷനുകളില്‍ ബിജെപി ഭരണം തുടരും. തലസ്ഥാനമായ ഗാന്ധിനഗര്‍ ജില്ലയിലെ രണ്ട്് നഗരസഭയും ബിജെപിക്കാണ്. ഗാന്ധിജിയുടെ ജന്മസ്ഥലമായ പോര്‍ബന്തര്‍ നഗരസഭയും ബിജെപിക്കാണ്. പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്് നേതൃത്വം കൊടുത്ത ഹാര്‍ദ്ദിക് പട്ടേലിനുവോട്ടുള്ള വാര്‍ഡിലും ബിജെപിയാണ് ജയിച്ചത്. പട്ടേദര് വിഭാഗം ബിജെപിക്കെതിരെ വോട്ടു ചെയ്യണമെന്ന് ഹാര്‍ദ്ദിക് പട്ടേല്‍ ആഹ്വാനം ചെയ്തിരുന്നു.
192 സീറ്റുകളുള്ള അഹമ്മദാബാദ് കോര്‍പ്പറേഷനില്‍ വന്‍ വിജയമാണ് ബിജെപി നേടിയത്. 147 സീറ്റ് ബിജെപിക്ക് കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന് നേടാനായത് 44 സീറ്റുകള്‍ മാത്രം. വഡോദര കോര്‍പ്പറേഷനില്‍ 76 സീറ്റില്‍ 58 ഉം ബിജെപിക്കാണ്. പട്ടേല്‍ വിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള രാജ്കോട്ട് കോര്പ്പറേഷന് വ്യക്തമായ ഭൂരിപക്ഷത്തിനാണ് ബിജെപി സ്വന്തമാക്കിയത്. 72 ല്‍ 38 ഉം ബിജെപി നേടി. 52 സീറ്റിള്ള ഭാവ്നഗര്‍ കോര്‍പ്പറേഷനില്‍ 34 ഉം ബിജെപിക്കാണ്. കോണ്‍ഗ്രസിന് 18 സീറ്റുമാത്രമാണ് കിട്ടിയത്. സൂററ്റില്‍ ബിജെപി 82 സീറ്റുമായി ഭരണം നിലനിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസിനു കിട്ടിയത് 34 സീറ്റുമാത്രം. ജാംനഗര്‍ കോര്‍പ്പറേഷനില്‍ ബിജെപിക്ക് 38 ഉം കോണ്‍ഗ്രസിന് 24 ഉം ആണ് സീറ്റുകള്‍.
നഗരസഭകളില്‍ ബിജെപിക്ക് കിട്ടിയതിന്റെ പകുതി സീറ്റുകള്‍ നേടാനെ കോണ്‍ഗ്രസിനു കഴിഞ്ഞുള്ളു. 56 നഗരസഭകളില്‍ 42 എണ്ണത്തിലും ബിജെപി ഭരണത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് 10 മാത്രം. ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ കഴിഞ്ഞതവണത്തേതിനേക്കാള് മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: