കൊച്ചി: മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ സ്വന്തം ജീവനുകള്‍ ത്യജിച്ച ഹിന്ദുക്കളായ നിരവധി പേരുടെ കുടംുബങ്ങള്ക്ക് നീതി ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് ബിജെപി ദേശിയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു. പാലക്കാട് കൊഴിഞ്ഞമ്പാറയില്‍ കാര്‍ത്തിക് എന്ന കുട്ടിയുടെ ജീവന് രക്ഷിക്കുന്നതിനിടെ മരിച്ച ശരണ്യ, പവിത്ര, സുമിത്ര, കൊയിലാണ്ടിയില്‍ മൊയ്തീന്‍കോയ, പ്രേമന് എന്നിവരെ രക്ഷിക്കുന്നതിനിടെ മരിച്ച രാജീവന് തുടങ്ങി നിരവധി പേര് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരിന്റെ ആനുകൂല്യം ലഭിക്കാതെ കഴിയുന്നുണ്ട്.
ഹിന്ദു നാമധാരികളായത് മൂലമാണോ ഇത്തരം വിവേചനമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ശോഭാസുരേന്ദ്രന് പറഞ്ഞു. കോഴിക്കോട് നൗഷാദിന്റെ പുണ്യപ്രവര്‍ത്തി എറെ മഹത്തരമാണ്. ജീവന് നഷ്ടപ്പെട്ട നൗഷാദിന്റെ കുടുംബത്തെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കടമയാണ്. എന്നാല്‍ ഇത്തരത്തില്‍ ജീവനുകള്‍ നഷ്ടപ്പെട്ട അനവധി പേര് സമൂഹത്തില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി ബോധപൂര്‍വ്വം വിസ്മരിക്കുകയാണ്.
മന്ത്രിമാരായ എം.കെ.മുനീര്‍, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുടെ വാഹനങ്ങള്‍ ഇടിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പോലും സഹായം നല്കാന് സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ശോഭാസുരേന്ദ്രന് പറഞ്ഞു. സമൂഹത്തില്‍ ഒരേതരത്തിലുള്ള നീതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: