തൊടുപുഴ: ന്യൂമാന്‍ കോളേജിനുള്ളില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച സെമിത്തേരിയില്‍ ശവസംസ്കാരം നടത്താന്‍ പള്ളി അധികൃതരുടെ നീക്കം. മുതലക്കോടം ഇടവകയില്‍പ്പെട്ട ഒരാളുടെ മൃതദേഹം ഇന്നലെ വിജ്ഞാനമാത പള്ളിയില്‍ സംസ്കരിക്കുമെന്നാണ് പള്ളിക്കാര് പ്രഖ്യാപിച്ചത്. ഇതിന് ഹൈക്കോടതിയില്‍ നിന്നും അനുമതി വാങ്ങാനായി ശ്രമവും നടന്നിരുന്നു. അനുമതി ലഭിക്കാനായി സംസ്കാരം മാറ്റിവച്ചതായാണ് അറിവ്.
കഴിഞ്ഞദിവസം തൊടുപുഴ മുനിസിപ്പല്‍ സെക്രട്ടറിയുടെയും ജില്ല ഭരണകൂടത്തിന്റെയും വിലക്ക് മറികടന്ന് വിവാദ സെമിത്തേരിയില്‍ ശവസംസ്കാരം നടത്താന്‍ പള്ളിക്കാര് ശ്രമിച്ചെങ്കിലും തൊടുപുഴ പോലീസ് തടഞ്ഞിരുന്നു. മൃതദേഹം പള്ളിയില്‍വച്ച് പ്രാര്‍ത്ഥന നടത്തിയതിന് ശേഷം മുതലക്കോടം പള്ളിയില്‍ അടക്കുമെന്ന് പറഞ്ഞാണ് പള്ളിക്കാര് മൃതദേഹം വിജ്ഞാന മാതാ പള്ളിയില്‍ എത്തിച്ചത്.
പ്രാര്‍ത്ഥനയ്ക്ക് ശേഷം അവിടെത്തന്നെ സംസ്കാര നടപടികള്‍ നടത്താന്‍ തീരുമാനിച്ചതോടെ പോലീസ് ഇടപെട്ടു. പിന്നീട് മുതലക്കോടത്ത് തന്നെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. മുനിസിപ്പാലിറ്റിയുടെ ലൈസന്‍സ് ലഭിക്കാതെ ഇവിടെ സംസ്കാര ചടങ്ങുകള്‍ നടത്താന്‍ പറ്റില്ലെന്നറിയാമായിരുന്നിട്ടും നിയമത്തെ വെല്ലുവിളിക്കുകയാണ് സഭ.
അനധികൃത സെമിത്തേരി പൂട്ടി സീല്‍ ചെയ്യാന്‍ ജില്ലാ ഭരണകൂടം തയ്യാറാകണമെന്ന് ന്യൂമാന്‍ കോളേജ് സെമിത്തേരി നിര്‍മ്മാണ വിരുദ്ധസമിതി ഭാരവാഹികളായ സ്വാമി അയ്യപ്പദാസ്, എസ്. പത്മഭൂഷണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കൃത്യമായ നടപടികളുണ്ടാകാത്തതിനാലാണ് ന്യൂമാന്‍ കോളേജ് പരിസരം സംഘര്‍ഷ മേഖലയാക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
മുനിസിപ്പല്‍ ലൈസന്‍സില്ലാത്ത ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കാനെത്തിയവര്ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. നഗ്നമായ നിയമലംഘനം നടന്നിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: