ഐക്കരപ്പടിയില്‍ ലോറിയെ മറികടക്കുന്നതിനിടയില്‍ ടൂറിസ്റ്റ് ബസ് ലോറിയുടെ പിറകിലിടിച്ചശേഷം ബസിന്റെ ഒരുവശം മുഴുവന്‍ തകരുന്ന രീതിയില്‍ മുന്നോട്ടു നീങ്ങിയ അപകടത്തില്‍ അഞ്ച് പേര് മരണത്തിന് കീഴടങ്ങി. ഏഴ് പേര് ഗുരുതരാവസ്ഥയില്‍ കഴിയുന്നു.
ബസ് ലോറിയിലിടിച്ച ബ്രേക്ക് ചെയ്ത് നിര്‍ത്തിയിരുന്നെങ്കില്‍ ഒരു നിസ്സാര അപകടം മാത്രവുമായിരുന്നു. എന്നാല്‍ ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ലെന്നു മാത്രമല്ല, മുന്നോട്ട് ഓടിക്കുകയും ചെയ്തു. ഡ്രൈവറുടെ കഴിവുകേടും അശ്രദ്ധയും മനുഷ്യജീവനോട് ഒരു വിലയും കല്‍പ്പിക്കാത്ത മനഃസ്ഥിതിയുമാണ് ഈ അപകടത്തിന് ഏകകാരണം.
ഡ്രൈവര്‍ക്ക് ലൈസന്‍സോ ബാഡ്ജോ ഇല്ലെന്ന് അധികൃതര്‍ പറയുന്നു. ഈ കേസിലും മനഃപൂര്‍വമല്ലാത്ത കൊലപാതകത്തിന് കേസെടുത്ത് ഡ്രൈവറെ രക്ഷപ്പെടാന്‍ അനുവദിക്കുമോ അധികൃതര്‍?
ലൈസന്‍സില്ലാതെ വണ്ടിയോടിച്ച ഡ്രൈവറും അയാളെ ജോലിക്കുവച്ച ബസുടമയും അറിഞ്ഞുകൊണ്ടാണ് അഞ്ച് പേരെ കൊന്നിരിക്കുന്നത്, ഏഴ് പേരെ ജീവച്ഛവങ്ങളാക്കിയിരിക്കുന്നത്. ഇരുവര്‍ക്കും വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷയാവരുത് നല്‍കുന്നത്. അല്ലെങ്കില്‍ ഇനിയും ഇത്തരം അപകടങ്ങള്‍ക്ക് നാം സാക്ഷിയാവേണ്ടിവരും.
രാമചന്ദ്രന് പാണ്ടിക്കാട്,
മഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: