കൊല്‍ക്കത്ത: ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലെ റബര്‍ ഫാക്ടറിയില്‍ തീപിടിത്തം. ഇന്നലെ രാത്രിയായിരുന്നു തീപിടിത്തമുണ്ടായത്. എന്നാല്‍ ആളപായം ഉണ്ടായതായി സൂചനയില്ല. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ടില്ജല സി.എന്‍ റോഡിലെ ചെരുപ്പു നിര്‍മാണ ഫാക്ടറിക്കാണു തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 10. 50നാണു സംഭവം. റബര്‍, തുകല്‍ എന്നിവ വന്‍തോതില്‍ സംഭരിച്ചതിനാല്‍ തീ അതിവേഗം ആളിപ്പടര്‍ന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തീ കെടുത്താനുള്ള ശ്രമം തുടരുന്നു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേന്ദ്ര മന്ത്രി മുകുള്‍ റോയ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ദുരന്ത നിവാരണ വകുപ്പു മന്ത്രി ജാവേദ് ഖാന് നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. 20 യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: