കൊച്ചി: വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ചാല്‍ കേരളം മുഴുവന്‍ തുറന്ന ജയില്‍ ആയി പ്രഖ്യാപിക്കേണ്ടിവരുമെന്ന് കേരള ധീവര മഹാസഭ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.കെ. വാമലോചനന്‍. സഭയുടെ ജില്ലാ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവര്ക്കും തുല്യനീതി ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയുള്ള ജനമുന്നേറ്റത്തെ നയിച്ച് വെള്ളാപ്പള്ളി അനുഭവത്തിന്റെ വെളിച്ചത്തില്‍ വിളിച്ചു പറയുമ്പോള്‍ മുന്നണികള്‍ക്കും സര്‍ക്കാറിനും എന്തിനാണ് അസഹിഷ്ണുതയെന്നും അദ്ദേഹം ചോദിച്ചു. യാത്രയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന സഭാ സംസ്ഥാന നേതാക്കളായ സ്വാമി ഗോരഖ് നാഥിനേയും അഡ്വ. സുഭാഷ് നായരമ്പലത്തിനേയും യോഗം അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ. രാജന് അധ്യക്ഷത വഹിച്ചു. സി.കെ. രാജപ്പന്, പി.വി.മോഹനന്, ക്യാപ്റ്റന്‍ പി.കെ. രമണന്, സി.കെ. സന്തോഷ്, അഡ്വ. പി.കെ. ഉണ്ണികൃഷ്ണന്, സി.കെ. അശോകന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: