ന്യൂദല്‍ഹി: ഭാരതത്തിന്റെ നാല്‍പ്പത്തി മൂന്നാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ടി.എസ് താക്കൂര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ജസ്റ്റിസ് താക്കൂറിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ചീഫ് ജസ്റ്റിസായിരുന്ന എച്ച്.എല്‍ ദത്തു വിരമിച്ച ഒഴിവിലേക്കാന് ജസ്റ്റിസ് താക്കൂര്‍ ചുമതലയേറ്റത്. ജമ്മു കശ്മീര്‍ സ്വദേശിയായ ജസ്റ്റിസ് താക്കൂര്‍ 1994ലാണ് ഹൈക്കോടതി ജഡ്ജിയാകുന്നത്.
ജമ്മു-കശ്മീര്‍ ഹൈക്കോടതിയില്‍ എറെ നാള് സേവനം അനുഷ്ഠിച്ച ജസ്റ്റിസ് താക്കൂര്‍ 2009ല്‍ സുപ്രീംകോടതി ജഡ്ജിയായി. നിരവധി സുപ്രധാന കേസുകളില്‍ ശ്രദ്ധേയമായ വിധി ജസ്റ്റിസ് താക്കൂര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് കേസ് പരിഗണിച്ചിരുന്നതും ജസ്റ്റിസ് താക്കൂറിന്റെ അധ്യക്ഷതയിലുള്ള ബഞ്ചായിരുന്നു. ഐപിഎല്‍ വാതുവയ്പ്പിന്റെ പശ്ചാത്തലത്തില്‍ ബിസിസിഐയില്‍ പരിഷ്കരണങ്ങള്‍ക്ക് വിധിച്ച ഡിവിഷന് ബെഞ്ച് അധ്യക്ഷനായിരുന്നു ജസ്റ്റിസ് താക്കൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: