കൊല്ലം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ബുദ്ധിയില്ലാത്ത കഴുതയെന്ന് അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ. കഴുതയെ ഇനിയും മുഖ്യമന്ത്രിയാക്കാന്‍ കേരളം അനുവദിക്കരുതെന്നായിരുന്നു ബിന്ദുവിന്റെ പരാമര്‍ശം.
കൊല്ലം നിലമേലില്‍ നടന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കവെയാണ് ബിന്ദു കൃഷ്ണ ഇത്തരത്തിലുള്ള വിവാദ പരാമര്‍ശം നടത്തിയത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ബുദ്ധിയില്ലാത്ത കഴുതയാണെന്നും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് കൂടെ നില്‍ക്കുന്നവരെപ്പോലും കടിച്ചു കീറി തിന്നുന്ന സിംഹമാണെന്നുമാണ് ബിന്ദു പറഞ്ഞത്.
പരാമര്‍ശം വിവാദമായതോടെ താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും ജി.സുധാകരന് എംഎല്‍എ ആലപ്പുഴയില്‍ നടത്തിയ പ്രസംഗം താന്‍ ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്നും ബിന്ദു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: