കുന്നത്തൂര്‍: പോരുവഴി പഞ്ചായത്തിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പില്‍ എസ്ഡിപിഐ അംഗങ്ങള്‍ സിപിഎമ്മിന് വോട്ട് ചെയ്തു. നാല് പഞ്ചായത്തംഗങ്ങള്‍ ഉള്ള ബിജെപിക്ക് ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം പോലും ലഭിക്കാതിരിക്കാന്‍ വേണ്ടിയാണ് സിപിഎം എസ്ഡിപിഐ അവിശുദ്ധ കൂട്ടു കെട്ട് ഉണ്ടാക്കിയത്.
എസ്ഡിപിഐയുടെയും സ്വതന്ത്ര അംഗത്തിന്റെയും പിന്തുണയോടു കൂടി മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനവും സിപിഎം സ്വന്തമാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് തന്നെയുള്ള സിപിഎം-എസ്ഡിപിഐ രഹസ്യബന്ധമാണ് ഇപ്പോള്‍ മറ നീക്കി പുറത്ത് വന്നിരിക്കുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ട് നിമിത്തമാണ് പോരുവഴി പഞ്ചായത്തില്‍ ഭരണം ബിജെപിക്ക് നഷ്ടമായത്. മൂന്ന് സീറ്റുകളില്‍ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്ത് പോകുകയായിരുന്നു. വികസന ധനകാര്യക്ഷേമ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനങ്ങളിലേക്ക് ബിജെപി അംഗങ്ങള്‍ മത്സരിച്ചിരുന്നു. എന്നാല്‍ എസ്ഡിപിഐയുടെ രണ്ടംഗങ്ങളും സിപിഎം സ്ഥാനാര്‍ത്ഥിള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. അതിന്റെ ഫലമായി മൂന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെയും ചെയര്മാന് സ്ഥാനം സിപിഎമ്മിന് ലഭിച്ചു. അതേസമയം മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റികളിലും ബിജെപി അംഗങ്ങള്‍ പ്രാതിനിധ്യം ലഭിച്ചു. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് അനിതയെയും അഡ്വ. രമ്യയെയും വികസനകാര്യത്തിലേക്ക് വിനോദിനെയും ക്ഷേമകാര്യത്തിലേക്ക് നമ്പൂരേത്ത് തുളസീധരന്പിള്ളയെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: