ചേര്‍ത്തല: കോടികളുടെ തട്ടിപ്പുമായി ബന്ധപെട്ട് പട്ടണക്കാട് സര്‍വ്വീസ് സഹകരണബാങ്കിലെ രണ്ടു ജീവനക്കാരെ കൂടി സസ്പെന്‍ഡു ചെയ്തു. തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് നല്കുവാന് നീക്കം നടക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. ഇതോടെ നടപടിക്ക് വിധേയരായവരുടെ എണ്ണം അഞ്ചായി. ഗിരീഷ് കുമാര്‍, ഖദീജ എന്നിവര്‍ക്കെതിരെയാണ് ജില്ലാ ജോയിന്റ് രജിസ്ട്രാരുടെ നിര്‍ദേശ പ്രകാരം നടപടി സ്വീകരിച്ചത്.
തട്ടിപ്പില്‍ ഇവര്‍ക്കും പങ്കുള്ളതായി സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ബാങ്കില്‍ നടത്തിയ പരിശോധനയില്‍ നേരത്തെ കത്തെിയിരുന്നു. ആരോപണ വിധേയരായ ജീവനക്കാര്‍ ജോലിയില്‍ തുടരുന്നത് തെളിവുകള്‍ നശിപ്പിക്കുന്നതിന് കാരണമാകുമെന്നും ഇവരെ ഭരണസാരഥ്യം വഹിക്കുന്നവര്‍ സംരക്ഷിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. തട്ടിപ്പുമായി ബന്ധപെട്ട് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്ര് സംസ്ഥാന പ്രസിഡന്റും ബാങ്ക് സെക്രട്ടറിയുമായ ടി.വി. മണിയപ്പനടക്കം മൂന്നുപേരെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ സസ്പെന്‍ഡു ചെയ്തിരുന്നു.
ഏതാനും ജീവനക്കാര്‍ക്കുകൂടി തട്ടിപ്പില്‍ പങ്കുള്ളതായും ഇവരും നിരീക്ഷണത്തിലാണെന്നുമാണ് വിവരം. ബാങ്കില്‍ ക്രമക്കേടുകള്‍ നടന്നതായ പരാതികളെ തുടര്‍ന്ന് സഹകരണവകുപ്പു നടത്തുന്ന 65-ാം വകുപ്പു പ്രകാരമുള്ള അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് കത്തെിയത്. പ്രാഥമിക അന്വേഷണത്തില്‍ 12 കോടിയോളം രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്.
ചെക്കു ഡിസ്കൗണ്ട് ചെയ്തതിലടക്കം വ്യാപക തട്ടിപ്പ് ബാങ്കില്‍ നടന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പ്രധാന ഉദ്യോഗസ്ഥനടക്കം ബാങ്കിന്റെ പണം ഉപയോഗിച്ച് സമാന്തര ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായും കത്തെി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളതാണ് ബാങ്ക് ഭരണസമിതി. തട്ടിപ്പു നടത്തിയവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും ഭരണാധികാരികളില്‍ നിന്നും ഉന്നത നേതാക്കളില്‍ നിന്നും സഹായം ലഭിച്ചതായും ഭരണസമിതിയിലെ ചിലര്‍ ഇതിന് ഇടനിലക്കാരായി പ്രവര്്തതിച്ചതെന്നും കണ്ടെത്തിയിട്ടുെന്നാണ് സൂചന.
ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും പേരിലുള്ള വായ്പകളുടെ വിശദവിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കുന്നു്. ഇതേ സമയം അന്വേഷണം അട്ടിമറിക്കാനും തട്ടിപ്പിലുള്പെട്ടവരെ സംരക്ഷിക്കാനുമുള്ള നീക്കങ്ങള്‍ പലഭാഗത്തുനിന്നും നടക്കുന്നതായി വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.
ജില്ലാ സകരണ ബാങ്ക് അധികൃതരും തട്ടിപ്പ് സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയിട്ടു്. ക്രമക്കേട് സംബന്ധിച്ച് പട്ടണക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും തുടര്‍നടപടികളുണ്ടായിട്ടില്ല. ഭീമമായ തുകയുടെ തട്ടിപ്പ് കെത്തിയതിനാല് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന സൂചനകള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇത് സംബന്ധിച്ച നടപടികള്‍ എങ്ങുമെത്തിയില്ല. കേസ് അട്ടിമറിക്കാന്‍ ഭരണ സ്വാധീനം ഉപയോഗിച്ച് ഒരു വിഭാഗം നീക്കം നടത്തുന്നതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: