മാവേലിക്കര: രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന ചെട്ടികുളങ്ങര പഞ്ചായത്തില്‍ സിപിഎം അക്രമ പരമ്പരയ്ക്ക് പദ്ധതിയിടുന്നു. കഴിഞ്ഞയാഴ്ച കാട്ടുവള്ളില്‍ ക്ഷേത്രത്തില്തൊഴുതുകൊണ്ടുനിന്ന ഭക്തനെ ക്ഷേത്രമുറ്റത്തിട്ട് ഒരു സംഘം സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെട്ടി പരിക്കേല്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചെട്ടികുളങ്ങര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും പോലീസ് ശക്തമായ പെട്രോളിങ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പ്രദേശത്ത് തുടര്‍ന്നും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള അണിയറ നീക്കങ്ങളാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ നാലുദിവസമായി പഞ്ചായത്തിന് പുറത്തുള്ള ചിലര്‍ ഇടറോഡുകളിലും കായംകുളം- തിരുവല്ല റോഡിലും ഇരുചക്രവാഹനങ്ങളിലും കാറിലും കറങ്ങിനടക്കുകയും രാത്രിയില്‍ ഇരുമ്പ് ആയുധങ്ങള്‍ റോഡില്‍ ഉരസി ഭയങ്കര ശബ്ദം ഉണ്ടാക്കിയും തീയും പാറിച്ചും ജനങ്ങളെ ഭയത്തിന്റെ മുള്‍മുനയിലാഴ്ത്തുന്നു.
മണ്ഡലക്കാലമായതിനാല്‍ രാത്രിയല് മലയ്ക്കു കാല്‍നടയായി പോകുന്ന അയ്യപ്പഭക്തര്‍ക്ക് ഇവരെ യാത്രയയക്കാന്‍ പോകുന്നവര്‍ ഉള്‍പ്പെടെ ജോലി കഴിഞ്ഞ് എത്തുന്നവര്‍ക്ക് വരെ ഇവരുടെ വിളയാട്ടം ദുരിതമാകുകയാണ്. പുറത്തുനിന്നുള്ള അക്രമികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നത് പ്രദേശത്തെ പ്രാദേശിക സിപിഎം നേതൃത്വമാണെന്ന ആക്ഷേപം ശക്തമാണ്.
രാത്രിയില്‍ പെട്രോളിങ് പോലീസ് നടത്തുന്നുണ്ടെങ്കിലും മതിയായ പോലീസ് സംവിധാനമില്ലാത്തതും അക്രമികള്‍ക്ക് സഹായകരമാകുന്നു. പെട്രോളിങ് നടത്തുന്ന പോലീസ് വാഹനത്തിന് പിന്നാലെയാണ് മിക്കപ്പോഴും അക്രമിസംഘം സഞ്ചരിക്കുന്നത്. കാട്ടുവള്ളി ജങ്ഷന് മുതല്‍ കറുകുംവിള ജങ്ഷന് വരെയുള്ള ഭാഗത്താണ് അക്രമിസംഘങ്ങള്‍ തമ്പടിച്ചിരിക്കുന്നത്.
അഥവാ പോലീസ് എത്തിയാലും ഇടവഴിയിലൂടെ രക്ഷപ്പെടാനുള്ള സൗകര്യമുള്ളതും പോലീസിനെ കുഴയ്ക്കുന്ന പ്രശ്നങ്ങളാണ്. പോലീസ് സംവിധാനവും പെട്രോളിങും ശക്തിപ്പെടുത്തി പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ശക്തിയേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: