കൊച്ചി: സദ്ഗമയയിലെ സൂര്യതേജസ് അണഞ്ഞിട്ട്് ഒരാണ്ട് തികയുന്നു. സ്വാമി കത്തിച്ചു വെച്ച പൊന്‍വിളക്കില്‍ നിന്നുള്ള നീതിയുടെ തെളിവെളിച്ചം കാലത്തിന് മേലെ ഇപ്പോഴും ശോഭിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ നഷ്ടം ആഴമേറിയതെന്ന് ഓര്‍മ്മപ്പെടുത്തുന്നു. നൂറ്റാണ്ട് കാലം ജ്വലിച്ചു നിന്ന നീതിയുടെ സൂര്യന്, ജസ്റ്റിസ് വി.ആര്.കൃഷ്ണയരുടെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷികമാണിന്ന്. ഏറെ പേര്‍ക്ക് നീതിയുടെ തെളിനീര് ലഭിച്ച സദ്ഗമയയില്‍ ഹൈക്കോടതിയിലെ ജീവനക്കാരന് അനില്‍കുമാറും ഭാര്യയുമാണ് ഇപ്പോള്‍ താമസിക്കുന്നത്.
കൃഷ്ണയ്യരുടെ സെക്രട്ടറിയായിരുന്ന ചന്ദ്രിക അരവിന്ദന് ബുധനാഴ്ച്ച ദിവസങ്ങളില്‍ സദ്ഗമയിലെത്തി നിയമപുസ്തകങ്ങളും മറ്റും അടുക്കിവെയ്ക്കും. ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ വരുന്ന കത്തുകള്‍ക്കു മറ്റും മറുപടി അയ്ക്കുകയും ചെയ്യും.
ഒരു വര്‍ഷം മുമ്പ് വരെ സദ്ഗമയ എന്ന തന്റെ വസതിയില്‍ സൂര്യനുദിക്കും മുമ്പ് സ്വാമി എന്ന വിളിപ്പേരുള്ള ജസ്റ്റിസ് കൃഷ്ണയ്യര്‍ ഉണരുമായരുന്നു. താണ്ടിയത്തെിയ നൂറു സംവത്സരങ്ങളിലും വിഘ്നമുണ്ടായില്ല അതിന്. നിയമത്തിന്റെ തുലാസ് നീതിയുടെ തുലാസാക്കി മാറ്റുവാന്‍ ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ എന്ന നീതിസൂര്യന് നല്കിയ ഉജ്ജ്വല സംഭാവനകള്‍ രാജ്യാന്തരതലത്തിലും പ്രശസ്തമാണ്.
നിയമത്തിന്റെ മുന്നില്‍ സാധാരണക്കാരെയും, സമ്പന്നവര്‍ഗത്തെയും തുല്യമായി കാണണമെന്ന് അദ്ദേഹം വാദിച്ചു. എക്കാലത്തും ഉദാരമായ സഹിഷ്ണുത അദ്ദേഹം പുലര്‍ത്തിപ്പോന്നു. വ്യക്തിപരമായ അടുപ്പമുള്ളവരോട് എപ്പോഴും സ്നേഹ വായ്പ്പോടെ പെരുമാറുക, സമൂഹത്തില്‍ മുന്‍നിരയില്‍ എത്തുവാന്‍ വേണ്ട ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതും സഹജസ്വഭാവമായിരുന്നു. മന്ത്രിയായതിനുശേഷം ഹൈക്കോടതിയില്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹം നീതി തേടി വരുന്നവരുടെ ആശ്വാസ കേന്ദ്രമായി.
ചീഫ് ജസ്റ്റിസ് എം.എസ്. മേനോന്റെ ക്ഷണം സ്വീകരിച്ച് ഹൈക്കോടതി ജഡ്ജിയാവുകയും ശേഷം സുപ്രീംകോടതി ജഡ്ജിയാവുകയും ചെയ്തപ്പോഴും സദ് പ്രവര്‍ത്തികളില്‍ അണുവിട മാറ്റം വന്നില്ല. അക്കാലത്ത് തിഹാര്‍ ജയിലിലെ തടവുകാരന്റെ കത്തു പരിഗണിച്ച് കമ്മിഷനെ വച്ച് അന്യായം കണ്ടത്തെി നീതി ലഭ്യമാക്കി. ലോകത്ത് ആദ്യമായാണ് തടവുകാര്‍ക്കുവേണ്ടി ഒരു ജഡ്ജി ശബ്ദമുയര്‍ത്തുന്നത്. പൊതുതാല്പര്യ ഹര്‍ജി ഇന്ത്യയില്‍ നടപ്പാക്കിയതും കൃഷ്ണയ്യരാണ്.
കൃഷ്ണയ്യരുടെ വിധിന്യായങ്ങളുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ ലീഗല്‍ സര്‍വ്വീസ് പ്രസ്ഥാനങ്ങളെല്ലാം ഉദയം ചെയ്തത്. നീതിക്കുവേണ്ടി പഞ്ചായത്തു മുതല്‍ ഭാരതത്തിന്റെ പ്രസിഡന്റിനെ വരെ തുടര്‍ച്ചയായി വിളിക്കാന്‍ അവസാന നാളുകളില്‍ പോലും അേദ്ദഹം ശ്രദ്ധചെലുത്തിയിരുന്നു. എത്രവലിയ പ്രശ്നമായാലും അത് വളരെ പെട്ടെന്ന് ചിന്തിച്ച്, വിലയിരുത്തി പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യും. ഭാരത നിയമ പീഠത്തിലെ പ്രകാശപൂര്‍ണമായ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു, വി.ആര് കൃഷ്ണയ്യര്‍.
പല ഘട്ടങ്ങളിലും അേദ്ദഹത്തിന്റെ മക്കള്‍ക്ക് ക്യൂ നിന്ന് അച്ഛനെ കാണേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട് എന്ന് ഇളയ മകന് പരമേശ് കൃഷ്ണയ്യര്‍ പറഞ്ഞിട്ടുണ്ട്. എന്തിനും മറുപടികളും ന്യായങ്ങളുമുണ്ടായിരുന്നു സ്വാമിക്ക്. പ്രതികരിക്കുമ്പോഴും, പ്രതിരോധിക്കുമ്പോഴും അതില്‍ ന്യായത്തിന്റെ തട്ട് താഴ്ന്നിരിക്കാന്‍ ആ മനുഷ്യസ്നേഹിയിലെ ന്യായാധിപന് പ്രത്യേകം കരുതിയിരുന്നു. ഇന്ന് കൃഷ്ണയ്യര്‍ മൂവ്മെന്റ് ഉള്‍പ്പടെയുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: