കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റയില്‍പാത സാക്ഷാത്കരിക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡിസംബര്‍ 10 ന് ദല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ധാരണാപത്രം ഒപ്പിടും. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയുടെ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കം.
4200 കോടിയിലധികം രൂപ ചെലവും 236 കിമീ ദൂരവും വരുന്ന നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റയില്‍പാത, നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മറ്റിയുടെ ശ്രമഫലമായി ഡോ. ഇ. ശ്രീധരനെക്കൊണ്ട് വീണ്ടും സര്‍വ്വേ നടത്തിച്ചാണ് ആരംഭിക്കുന്നത്.
പുതിയ സര്‍വ്വേ പ്രകാരം പാതയുടെ ദൂരം 156 കിമീ ഉം ചിലവ് 2200 കോടി രൂപയുമായി കുറഞ്ഞു. വാഹനഗതാഗതം ഗണ്യമായി കുറക്കുമെന്നതിനാല്‍ പശ്ചിമഘട്ടത്തിന്റെയും വയനാടിന്റെയും പരിസ്ഥിതി സംരക്ഷണത്തിന് ഈ പാത അത്യാവശ്യമാണെന്ന തിരിച്ചറിവും പാതക്ക് അനുകൂലമായ തീരുമാനമെടുക്കുന്നതില്‍ മുഖ്യഘടകമായി. ഡോ. ഇ.ശ്രീധരന് അന്തിമ റിപ്പോര്‍ട്ട് സമര്പ്പിച്ചുകഴിഞ്ഞാലുടന് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാതക്കുവേണ്ടി കമ്പനി രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: