ന്യൂദല്‍ഹി: ഗുജറാത്തിലെ രണ്ട് ബിജെപി നേതാക്കളെ കൊലപ്പെടുത്തിയ കേസില്‍ അധോലോക ഭീകര രാജാവ് ദാവൂദിന്റെ സഹോദരന്റെ സഹായി അറസ്റ്റില്‍. നേപ്പാളിലെയും ഭാരതത്തിലെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ സംയുക്തമായിട്ടാണ് ഭാരത-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും കൊലയാളിയെ പിടികൂടിയത്. ദാവൂദിന്റെ സഹോദരന്റെ സഹായി ജാവേദ് ചിക്ക്നയുടെ ബന്ധു അബിദ് പട്ടേലാണ് അറസ്റ്റിലായത്. പ്രതികളെ ഗുജറാത്ത് പോലീസിന് കൈമാറി.
ഗുജറാത്തിലെ ബറൂച്ചയിലെ ബിജെപി പ്രസിഡന്റ് ഷിരീഷ് ബംഗാളി, യുവജന വിഭാഗം ജനറല്‍ സെക്രട്ടറി പ്രഗ്നേഷ് മിസ്ട്രി എന്നിവരെ മുഖംമൂടി ധരിച്ചെത്തി വെടിവെച്ച് കൊന്നത്. നവംബര്‍ രണ്ടിനായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത്പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നല്കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് പുതിയ അറസ്റ്റ്. ബറൂച്ചയില്‍ ഇവര്‍ക്ക് പഴയ വേരുകള്‍ ഉള്ളതാണ്. അബിദ് നേപ്പാളിലേക്ക് കടക്കുവാന്‍ ശ്രമിക്കുന്നതിനിടക്കാണ് പിടിയിലായത്. കേസ് എന്‍ഐഎക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: