തൊടുപുഴ: അന്തര്‍സംസ്ഥാന കള്ളനോട്ട് സംഘത്തിലെ കണ്ണിയായ ബംഗാളി തൊടുപുഴയില്‍ പിടിയിലായി. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മിത്തുവി(21)നെയാണ് തൊടുപുഴ ഡിവൈ.എസ്.പി ജോണ്സണ് ജോസഫിന്റെ നിര്‍ദ്ദേശ പ്രകാരം സി.ഐ ജില്‍സണ്‍ മാത്യു പിടികൂടിയത്. പ്രതിയുടെ കൈയില്‍ നിന്നും ആയിരം രൂപയുടെ 69 കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. ഇവ പാക്കിസ്ഥാനില്‍ അച്ചടിച്ചതാണെന്നാണ് പോലീസ് നിഗമനം. ഇയാളില്‍ നിന്നും കള്ളനോട്ട് ഉപയോഗിച്ച് മാറിയെടുത്ത 33600 രൂപയും കണ്ടെത്തി.
തൊടുപുഴയിലും, ചീനിക്കുഴിയിലും പ്രതി ഒന്നര വര്‍ഷമായി കെട്ടിടനിര്‍മാണ തൊഴിലാളിയായി പ്രവര്‍ത്തിക്കുകയായിരുന്നു. സംഘത്തിലെ മുഖ്യ കണ്ണി പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇല്ല്യാസിനുവേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഇല്ല്യാസാണ് മിത്തുവിനു നോട്ടുകള്‍ നല്‍കിയെന്നാണ് പോലീസ് പറയുന്നത്. കൊച്ചി എന്‍ഐഎ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിമോന്‍ പ്രതിയെ ചോദ്യം ചെയ്്തു. തൊടുപുഴയിലും, മുവാറ്റുപുഴയിലും ഇവരുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇടുക്കി ജില്ലയില്‍ ഇവര്‍ യാത്ര ചെയ്ത സ്ഥലങ്ങളില്‍ വന്‍ തോതില്‍ നോട്ടുകള്‍ മാറിയിട്ടുള്ളതായും പോലീസ് പറയുന്നു. സമീപകാലത്ത് കരുനാഗപ്പള്ളി, എറണാകുളത്തുനിന്നും പിടികൂടിയ അതേ പ്രിന്റിലുള്ള കള്ള നോട്ടുകളാണ് തൊടുപുഴയില്‍ നിന്നും പിടികൂടിയത്.
തൊടുപുഴ നഗരത്തിലെ സ്റ്റേഷനറി കടയില്‍നിന്നും 100 രൂപയുടെ സാധനം വാങ്ങി ആയിരം രൂപ കൊടുക്കാന്‍ മിത്തു ശ്രമിച്ചു. ഇതിനിടെ മിത്തുവിന്റെ പേഴ്സില്‍ 100 രൂപ ശ്രദ്ധയില്‍പ്പെട്ടതോടെ കടയുടമ ചില്ലറയില്ലെന്നും കൈവശമുള്ള 100 രൂപ തരണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പ്രതി സാധനം വാങ്ങാതെ ഇറങ്ങിപ്പോയി. സംശയം തോന്നിയ കടയുടമ വിവരം പോലീസിനെ അറിയിച്ചു.തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ നഗരത്തില്‍ നിന്നും മിത്തുവിനെ പിടികൂടി.
ചോദ്യം ചെയ്യലില്‍ പണം കള്ളനോട്ട് സൂക്ഷിച്ചിരുന്ന മൂവാറ്റുപുഴയിലെ സ്ഥലവും വിവരങ്ങളും യുവാവ് പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് മൂവാറ്റുപുഴ വണ്‍വേ ജംഗ്ഷനിലെ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍നിന്നും കള്ളനോട്ട് കണ്ടെത്തുകയായിരുന്നു. സംഘത്തിലെ കണ്ണികളെ പിടികൂടാന്‍ പോലീസ് ഊര്‍ജിതമായി ശ്രമിച്ചുവരികയാണ്. പിടിയിലായ പ്രതി 15 ദിവസങ്ങള്‍ക്കു മുന്‍പ് ബംഗാളില്‍ പോയിരുന്നതായി പോലീസ് പറയുന്നു. അന്വേഷണ സംഘത്തില്‍ ഡിവൈ.എസ്.പിക്കും സി.ഐക്കുമൊപ്പം പ്രിന്‍സിപ്പല്‍ എസ് ഐ വിനോദ്കുമാര്‍, ടി ആര് രാജന്, എം ജെ മാത്യൂ, സാജന്, എഎസ്ഐ അശോകന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്, അരുണ്‍കുമാര്‍, ഗോവിന്ദന്, മജീഷ്, സുനില്‍ സിപിഒ ഷാനാവാസ് എന്നിവരും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: