പരിസ്ഥിതി പ്രവര്‍ത്തകരെ വികസനവിരോധികളാക്കുന്നവര് അറിയുക. ചെറുനദികളും വെള്ളച്ചാലുകളും അടച്ചു വലിയ ഫഌറ്റുകളും വില്ലകളും അശാസ്ത്രീയമായി കെട്ടി പൊക്കിയും വീതികുറഞ്ഞ ഓടകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞും പച്ചപ്പുകളും വയലുകളും നികത്തുന്നവര്‍ എന്നും ഓര്‍ക്കുക ചെന്നൈയിലെ ഈ വെള്ളപ്പൊക്കം. ചെന്നൈയിലെ വെള്ളപ്പൊക്കം നഗരവല്‍ക്കരണത്തിന്റെ പേരില്‍ നടക്കുന്ന പരിസ്ഥിതിനാശത്തിന്റെ ഉത്തമ ഉദാഹരണമാണ്. അഡയാര്‍ നദിയിലേക്ക് എത്തിയ വെള്ളം ഒഴുകിപ്പോകാന്‍ തക്കവണ്ണം നദിയ്ക്ക് ആഴവും വീതിയും ഇല്ലാത്തതാണ് നദിയുടെ ഇരുകരയിലും വെള്ളപ്പൊക്കം ഉണ്ടാകാന്‍ കാരണം. വികസനത്തിന്റെ പേരില്‍ കാലങ്ങളായി ഈ നദിയോരത്ത് നടക്കുന്ന കൈയേറ്റമാണ് ഈ ദുരന്തത്തില്‍ അവസാനിച്ചത്.
മുന്‍വര്‍ഷങ്ങളില്‍ ദീര്‍ഘവീക്ഷണം ഇല്ലാതെ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ആണ് ഈ വെള്ളപ്പൊക്കത്തിനു കാരണം എന്ന് മുഖ്യമന്ത്രി ജയലളിത അഭിപ്രായപ്പെട്ടിരുന്നു. താഴ്ന്ന പ്രദേശങ്ങളും നീര്‍ത്തടങ്ങളും നികത്തി ഫഌറ്റുകള്‍ കെട്ടിപ്പൊക്കിയതും ഓടകളില്‍ മാലിന്യങ്ങള്‍ നിറഞ്ഞു ഡ്രെയിനേജ് സംവിധാനം തകരാറിലായതും ദുരന്തത്തിന്റെ ആഴം കൂട്ടുന്നു.വികസനത്തിന്റെ പേരില്‍ കേരളത്തില്‍ ചതുപ്പുകളും നീര്‍ത്തടങ്ങളും താഴ്ന്ന പ്രദേശങ്ങളും നികത്തി ഷോപ്പിംഗ് മാളുകളും വിമാനത്താവളങ്ങളും ഫഌറ്റുകളും വന്‍ വില്ലകളും കെട്ടിപ്പൊക്കുന്നവര്‍ പ്രകൃതിയുടെ ഈ മുന്നറിയിപ്പ് അവഗണിയ്ക്കരുത്.
രാജീവ് മേഴത്തൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: