പത്തനംതിട്ട: സംസ്ഥാനത്ത് ഇത്രയുംകാലമുണ്ടായ അപകടമരണങ്ങളില്‍ ആര്‍ക്കെല്ലാം നഷ്ടപരിഹാരം കൊടുത്തു അവര്‍ ഏത് ജാതിയിലുള്ളവരായിരുന്നു എന്ന ലിസ്റ്റ് പ്രസിദ്ധീകരിക്കാന്മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആവശ്യപ്പെട്ടു. സമത്വ മുന്നേറ്റയാത്രയ്ക്ക് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെല്ലാം മരിച്ചെന്നും ആര്‍ക്കെല്ലാം നഷ്ടപരിഹാരം കൊടുത്തെന്നും ഉള്ള ലിസ്റ്റ് പുറത്തുവന്നാല്‍ അവിടെ കാണാം ജാതിയുടേയും വര്‍ണ്ണത്തിന്റേയും വിവേചനത്തിന്റെ വ്യക്തമായ രൂപം.
ഒരുമാനദണ്ഡവുമില്ലാതെ ചിലര്‍ക്കു കൊടുക്കുകയും മറ്റ് ചിലര്‍ക്ക് കൊടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അതിനൊരു മാനദണ്ഡമുണ്ടാകണം എന്നുപറഞ്ഞതിനാണ് വര്‍ഗ്ഗീയ വിഷംചീറ്റുന്നയാള് എന്ന് പറഞ്ഞ് തന്നെ എതിര്‍ക്കാനും കാരാഗൃഹത്തിലടയ്ക്കാനും ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഒരു മുസ്ലിമോ ക്രിസ്ത്യാനിയോ വെള്ളാപ്പള്ളി നടേശനെതിരേ കേസെടുക്കണമെന്ന് പരാതി നല്‍കിയിട്ടില്ല.
പത്തനംതിട്ട കോന്നി സ്വദേശിനികളായ മൂന്ന് പെണ്കുട്ടികള്ദുരൂഹ സാഹചര്യത്തില്‍ മരിച്ചപ്പോള്‍ അഞ്ചുലക്ഷം രൂപാ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നല്‍കിയില്ല. കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അന്യസംസ്ഥാന തൊഴിലാളി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലും പ്രഖ്യാപനങ്ങളുണ്ടായതല്ലാതെ നടപടികളായില്ല. സര്‍ക്കാരിന്റെ അനാസ്ഥകൊണ്ട് മൂന്ന് വനവാസികള്‍ ഷോക്കേറ്റ് മരിച്ചിട്ടും ഒരു നയാപൈസപോലും നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറായില്ല. ഇത്തരത്തില്‍ നൂറുനൂറ് ഉദാഹരണങ്ങള്‍ നിരത്താനുണ്ട്. ഈ വിവേചനം ചൂണ്ടിക്കാണിച്ചാല്‍ ജാതിപറയുന്നതായി കുറ്റപ്പെടുത്തും.
വരുന്ന അഞ്ചാംതീയതി ഉദയംചെയ്യുന്ന പുതിയ പാര്‍ട്ടിയുടെ കൊടിയുമായി ആദ്യമെത്തുന്നത് വനവാസി ഊരുകളിലാണ്. അവരുടെ കണ്ണീര്കുടിക്കാനല്ല, കണ്ണീരൊപ്പാനാണ് പോകുന്നത്. സംവരണം എന്ന ഭൂതത്തെകാട്ടി ഹിന്ദുക്കളെ തമ്മില്തല്ലിക്കാനാണ് ചിലരുടെ ശ്രമം. മുന്നോക്കക്കാരായ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കണം എന്നുതന്നെയാണ് സമത്വ മുന്നേറ്റയാത്ര പറയുന്നത്. തമിഴ്നാട്ടില്‍ ഇത് നടപ്പാക്കിക്കഴിഞ്ഞു.
മതേതരത്വം പറഞ്ഞ് നടന്നവര്‍ ഇപ്പോള്‍ മതനേതാക്കളുടെ പിറകേ നടക്കുന്നതാണ് കാണുന്നത്. ഇത് ഇടതുപക്ഷത്തിന്റെ അധ:പതനം എവിടെവരെ എത്തിയെന്ന് കാണിക്കുന്നു. കരുത്തനെന്ന് കരുതിയിരുന്ന പിണറായി വിജയന് കരിമ്പിന്റെ കരുത്തേയുള്ളു എന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്.
കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു അദ്ധ്യക്ഷതവഹിച്ചു. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസഭതിരിപ്പാട് യോഗം ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ആസുരികതയ്ക്കെതിരേയുള്ള ദൈവീകതയുടെ ശംഖനാദമാണ് വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വ മുന്നേറ്റയാത്രയെന്ന് കെ.പി.ഹരിദാസ് പറഞ്ഞു. അനീതിക്കെതിരേയുള്ള നീതിയുടെ ഈ യാത്ര ഒരു പുതിയ രാഷ്ട്രീയ കേരളം ഉണ്ടാകുന്നതിന് നിമിത്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: