സരസ്വതി വിദ്യാഭവന് സെന്‍ട്രല്‍ സ്കൂളിലാണ് മത്സരങ്ങള്‍ നടക്കുന്നത്
തൊടുപുഴ: ഭാരതീയ വിദ്യാനികേതന്‍ ജില്ല കലോത്സവത്തിന് ഇന്ന് തിരിതെളിയും. ഞായറാഴ്ച സമാപിക്കും. ജില്ലയില്‍ ഭാരതീയ വിദ്യാനികേതന്‍ കീഴിലുള്ള 16 വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. തൊടുപുഴ സരസ്വതി വിദ്യാഭവന് സെന്‍ട്രല്‍ സ്കൂളില്‍ നടക്കുന്ന കലോത്സവത്തില്‍ അറുനൂറോളം കലാപ്രതിഭകളാണ് പങ്കെടുക്കുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് 3 വ്യക്തിഗത മത്സരങ്ങളിലും 2 ഗ്രൂപ്പിനങ്ങളിലും പങ്കെടുക്കാം. എല്‍.പി.-22, യു.പി.-41, ഹൈസ്കൂള്‍-61 ഇനങ്ങളിലായി മത്സരങ്ങള്‍ നടക്കും.ഇന്ന് ഉച്ചകഴിഞ്ഞ് 3ന് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്ത് നിന്നും സരസ്വതി
സ്കൂളിലേയ്ക്ക് നടക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്രയോടെ കലോത്സവത്തിന് തുടക്കം കുറിക്കും. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10ന് ജീവന് ബാബു ഐ.എ.എസ് നിര്‍വ്വഹിക്കും. സ്വാഗത സംഘം ചെയര്മാന് ബാബു പരമേശ്വരന് അധ്യക്ഷതവഹിക്കുന്ന യോഗത്തില്‍ തൊടുപുഴ മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.കെ.സുധാകരന് ആശംസ അര്‍പ്പിക്കും.വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ രേണുക രാജശേഖരന് സമ്മാനവിതരണം നിര്‍വഹിക്കും ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അധ്യക്ഷന്‍ കെ.എന്‍. വിജയന് അധ്യക്ഷതവഹിക്കും. ഹൈദ്രാബാദില്‍ വച്ച് നടന്ന വിദ്യാഭാരതി ദക്ഷിണ്ക്ഷേത്ര കായികമേളയില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ കുടയത്തൂര്‍ സരസ്വതി വിദ്യാനികേതന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളായ അമല്‍ സനല്‍, ശങ്കരി എസ്., കീര്‍ത്തി ഗോപിനാഥ്, രാജവേല്‍ കുമരേശന്‍ എന്നിവരെയും കലോത്സവത്തിന് ലോഗോ തയ്യാറാക്കിയ കലാകാരന് ബിജു ടി.ജി എന്നിവരെയും ചടങ്ങില്‍ ആദരിക്കുന്നതുമാണ്.പത്രസമ്മേളനത്തില്‍ കെ.എന്‍.വിജയന് (ജില്ലാ അധ്യക്ഷന്‍, ഭാരതീയവിദ്യാനികേതന്‍) കെ.എം.ശ്രീലത (ജനറല്‍ കണ്‍വീനര്‍)എം.എന്‍.ഹരിദാസ് (ജില്ലാ കാര്യദര്‍ശി, ഭാരതീയ വിദ്യാനികേതന്‍)പി.ആര്.സജീവന് (ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ഭാരതീയ വിദ്യാനികേതന്‍) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: