ന്യൂദല്‍ഹി: തന്റെ മുന്‍ നായകന്മാര്ക്ക് നന്ദി പറഞ്ഞ് വിരേന്ദര്‍ സെവാഗ് ബിസിസിഐയുടെ ആദരവ് ഏറ്റുവാങ്ങി. അജയ് ജഡേജ, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ്, സച്ചിന് തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി എന്നീ നായകരുടെ പേരെടുത്ത് നന്ദി പറഞ്ഞ സെവാഗ്, മഹേന്ദ്രസിംഗ് ധോണിയെ ഒഴിവാക്കി. ആറ് വര്‍ഷം ധോണി നായകത്വത്തിന് കീഴിലാണ് സെവാഗ് കളിക്കളത്തിലിറങ്ങിയത്. ധോണിയുമായുള്ള സെവാഗിന്റെ വഴക്ക്് പ്രശസ്തമായിരുന്നു
ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടക്കുന്ന നാലാം ടെസ്റ്റിന് മുമ്പായി സെവാഗിനെ ആദരിക്കുമെന്ന് നേരത്തേ ബിസിസിഐ പറഞ്ഞിരുന്നു. താരത്തിന് ഉപഹാരം അനുരാഗ് താക്കൂര്‍ നല്കി.
ലളിതമായ ചടങ്ങില്‍ താരത്തിനൊപ്പം ഭാര്യ ആരതി, മാതാവ് കൃഷ്ണാ സെവാഗ് മക്കളായ ആര്യാവീര്, വേദാന്ത് എന്നിവരും താരത്തിനൊപ്പമെത്തി. ബിസിസിഐ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്, പരിശീലകര്‍, ഫിസിയോകള്‍ തുടങ്ങിയവര്‍ക്കും സെവാഗ് നന്ദി പറഞ്ഞു. 14 വര്‍ഷം നീണ്ട കരിയറില്‍ തന്റെ ആദ്യ കടപ്പാട് ആദ്യനായകന് അജയ് ജഡേജയോടാണെന്ന് പറഞ്ഞ സെവാഗ് അവിടം മുതല്‍ താന്‍ കീഴില്‍ കളിച്ച എല്ലാവനായകന്മാര്ക്കൊപ്പം തന്നെ സെവാഗ് ആക്കി മാറ്റിയ ആരാധകര്‍ക്കും നന്ദി പറഞ്ഞു. അതേസമയം തനിക്ക് മേല്‍ ആറു വര്‍ഷം നായകനായിരുന്നു ധോണിക്ക് താരം നന്ദി പറഞ്ഞില
പ്രതികരിക്കാൻ ഇവിടെ എഴുതുക: