തൊടുപുഴ: തൊടുപുഴയില്‍ 69,000 രൂപയുടെ കള്ളനോട്ടുമായി പിടികൂടിയ ബംഗാളിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മിത്തുവി(19)നെയാണ് കഴിഞ്ഞ ദിവസം തൊടുപുഴ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നഗരത്തില്‍ നിന്നും പിടികൂടിയത്. ഇയാള്‍ അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘത്തില്‍ പെട്ടയാളാണെന്ന് സൂചനയുണ്ട്. പ്രതിക്ക് കള്ളനോട്ട് എത്തിച്ച് നല്കിയ ആളെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആയിരം രൂപയുടെ 69 കള്ളനോട്ടുകളാണ് കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്തത്. സംഘത്തിലെ കണ്ണികള്‍ മൂവാറ്റുപുഴ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. സമീപകാലത്ത് പട്ടയം കവലയില്‍ ചിലര്‍ക്ക് കള്ളനോട്ടുകള്‍ കിട്ടിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടും പോലീസ് അന്വേഷണം ശക്തമാക്കി. കേസ് എന്‍.ഐ.ഐ അന്വേഷിക്കാനിടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: