ബാഗ്ദാദ്: ഇറാക് വൈസ് പ്രസിഡന്റ് താരിഖ് അല്‍ ഹാഷ്മിക്കെതിരെ അറസ്റ്റ് വാറണ്ട്. പാര്‍ലമെന്റിന് സമീപം നടന്ന ബോംബ് ആക്രമണക്കേസിലാണ് ഹാഷ്മിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് അറസ്റ്റ് വാറണ്ട്. ഇദ്ദേഹത്തിന്റെ അംഗരക്ഷകരെ തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്തിരുന്നു.
ഭൂരിപക്ഷവും ഷിയാ വിഭാഗക്കാരുള്ള ഇറാഖില്‍ സുന്നി വിഭാഗക്കാരനായ പ്രമുഖ നേതാവാണ് താരിഖ് അല്‍ ഹാഷ്മി. ഇറാഖിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അഞ്ചു ജഡ്ജിമാര്‍ ഉള്‍പ്പെട്ട ജുഡീഷ്യറി പാനലാണ് വാറന്‍ഡ് നല്‍കിയത്. വാറണ്ട് പുറപ്പെടുവിക്കുന്നതിന് തൊട്ടുമുന്‍പ് ഹാഷ്മി കുര്ദ്ദിസ്ഥാനിലേക്കു കടന്നു.
പ്രസിഡന്റ് നൂറി അല്‍ മാലിക്കിയുടെ നടപടിക്കു വിധേയനാകുന്ന രണ്ടാമത്തെ സുന്നി നേതാവാണ് താരിഖ് അല്‍ ഹാഷ്മി. നേരത്തേ ഉപപ്രധാനമന്ത്രിയായ മുത്തലാക്കിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയിരുന്നു. കഴിഞ്ഞ മാസം 28നാണു പാര്‍ലമെന്റിനു സമീപം കാര്‍ ബോംബ് ആക്രമണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: