കൊല്ലം: കേരളത്തില്‍ രൂപം കൊള്ളാന്‍ പോകുന്നത് മൂന്നാം മുന്നണിയല്ല ഒന്നാം മുന്നണിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനഅദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. രണ്ട് മുന്നണിയും കൂടി ഒന്നായാല്‍ പിന്നെ ഇവിടെ രണ്ട് മുന്നണിയേ ഉണ്ടാവുകയുള്ളൂ. അപ്പോള്‍പിന്നെ രൂപം കൊള്ളാന്‍ പോകുന്നത് ഇരുമുന്നണികള്‍ക്കുമെതിരായ ഒന്നാം മുന്നണിയായിരിക്കുമെന്ന് കൊല്ലത്ത് സമത്വമുന്നേറ്റയാത്രയുടെ സ്വീകരണയോഗത്തില്‍ ടീച്ചര്‍ ചൂണ്ടിക്കാട്ടി.
മതമേതായാലും മനുഷ്യന് നന്നായാല്‍ മതിയെന്ന് പറഞ്ഞ ശ്രീനാരായണഗുരുദേവന്റെ അനുയായികള്‍ ഇത്തരത്തില്‍ യാത്ര നടത്തുന്നത് ശരിയാണോ എന്നാണ് ചിലരുടെ ചോദ്യം. മനുഷ്യനേതായാലും മതം എന്റേതായാല് മതി എന്ന സമകാലിക രാഷ്ട്രീയ സാഹചര്യമാണ് ഈ യാത്രയ്ക്ക് കാരണമായത്. ഭരണകൂടം തുല്യനീതിയും സമത്വവും ഉറപ്പാക്കിയിരുന്നുവെങ്കില്‍ ഹിന്ദുഐക്യവേദിയുടെ പോലും ആവശ്യമുണ്ടാകുമായിരുന്നില്ല. മതപ്രീണനവും ഹിന്ദുഅവഗണനയുമാണ് ഭരണകൂട മുന്നണികളുടെ പൊതുസ്വഭാവം. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ആദ്യത്തെ അക്ഷരങ്ങളുടെ മാത്രം വ്യത്യാസമേ ഉള്ളൂ.
ഐക്യകേരളത്തിന്റെ രൂപീകരണം മുതല്‍ വഞ്ചിക്കപ്പെട്ട സമൂഹമാണ് ഹിന്ദുക്കളെന്ന് ടീച്ചര്‍ ചൂണ്ടിക്കാട്ടി. ഭൂരിപക്ഷ സമൂഹത്തിന്റെ മുഖത്ത് കാറിത്തുപ്പുന്നവന് വോട്ട് എന്ന അപകടകരമായ അവസ്ഥയിലേക്ക് അത് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു. എല്ലാ രാഷ്ട്രീയപാര്‍ട്ടിയിലും ഹിന്ദുക്കളുണ്ട്. എന്നിട്ടും ഹിന്ദുവിന് മാത്രം ഒന്നും ലഭിക്കാത്തതെന്തുകൊണ്ടെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മതേതരത്വം പറയുകയാണ് ഹിന്ദുക്കള്‍.
മതം കൊണ്ട് വല്ലതും തരപ്പെടുത്താമെന്നുള്ള സൂത്രമാണ് ഇപ്പറയുന്ന മതേതരത്വമെന്ന് ശശികലടീച്ചര്‍ പറഞ്ഞു.
മുലപ്പാലിന്റെ മണം മാറാത്ത കുട്ടികള്‍ക്ക് പോലും മതം തിരിച്ച് ആനുകൂല്യം നല്കാന് റിപ്പോര്‍ട്ട് തയ്യാറാക്കിയ പാലോളിക്കെതിരെ ഇവിടെയാരും മതവിദ്വേഷത്തിന്റെ പേരില്‍ കെസെടുത്തില്ല. വര്‍ഗീയതയെ വാളയാര്‍ ചുരത്തിനപ്പുറം തടഞ്ഞുനിര്‍ത്തിയെന്ന് വീമ്പിളക്കിയവര്‍ ഭരിച്ച നാട്ടിലാണ് ആദിവാസിക്കുഞ്ഞുങ്ങള്‍ മാലിന്യം ഭക്ഷണമാക്കിയത്, പോഷകാഹാരക്കുറവ് മൂലം നവജാതശിശുക്കള്‍ മരണപ്പെട്ടത്.
1975ല്‍ ആദിവാസി ഭൂമിനിയമം പാസാക്കിയിട്ട് ഇത്രകാലമായിട്ടും ആദിവാസികള്‍ക്ക് എത്ര ഭൂമി കിട്ടിയെന്ന് ഇനിയെങ്കിലും ചോദിക്കണം. അമ്പതിലേറെ ഏക്കര്‍ വിസ്തീര്‍ണമുള്ള 842 എസ്റ്റേറ്റുകളുള്ളപ്പോഴാണ് ഈ അവസ്ഥയെന്ന് ടീച്ചര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: