പാനൂര്‍: തനിക്കെതിരെ നവമാധ്യമങ്ങളില്‍ വന്ന പ്രചരണം വ്യാജമാണെന്ന് മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സി.പി.സംഗീത പത്രസമ്മേളനത്തില്‍ അറിയിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സി.പി.സംഗീത സിപിഎമ്മില്‍ ചേര്‍ന്നെന്ന് കഴിഞ്ഞ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രചരണം നടന്നിരുന്നു. കുപ്രചരണത്തിനു പിന്നില്‍ ബിജെപി പുറത്താക്കി സിപിഎമ്മില്‍ ചേര്‍ന്ന കണ്ണൂര്‍ അമ്പാടിമുക്കിലെ ബ്ലേഡ്മാഫിയ തലവനാണെന്നാന്ന് സൂചന. വ്യാജപ്രചരണത്തിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് സി.പി.സംഗീത പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സി.പി.സംഗീതയും, ഭര്‍ത്താവ് മോഹനനും, സിപിഎം നേതാക്കളായ പി.ജയരാജന്, എം.വി.ജയരാജന് എന്നിവരോടൊപ്പം നിന്ന ഫോട്ടോയും അടികുറിപ്പും വാട്സ്അപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളില്‍ വന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാര്യമന്വേഷിച്ചപ്പോഴാണ് ഇതിനു പിന്നില്‍ സിപിഎമ്മാണെന്ന് മനസിലായത്. ഇതിനെ തുടര്‍ന്ന് ഇന്നലെ പാനൂരില്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി സി.പി.സംഗീത തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുളള ഗൂഢനീക്കമാണ് കുപ്രചരണത്തിനു പിന്നില്ലെന്നു വ്യക്തമാണ്. അമ്പാടിമുക്ക് സഖാക്കളുടെ പേരിലാണ്് വ്യാജപ്രചരണ ഭൂതത്തെ സിപിഎം തുറന്നുവിട്ടത്. കഴിഞ്ഞ 15 വര്‍ഷത്തോളം പഞ്ചായത്ത് മെമ്പറായി പ്രവര്‍ത്തിക്കുകയും, സമൂഹത്തില്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തക യാക്കിയതും പാര്‍ട്ടിയാണ്. അതേ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു സിപിഎമ്മിനൊപ്പം പോകാന്‍ തയ്യാറെല്ലെന്നും യാഥാര്‍ത്ഥ്യത്തിനു നിരക്കാത്തതും അടിസ്ഥാനരഹിതവുമായ പ്രചരണങ്ങള്‍ സിപിഎം അവസാനിപ്പിക്കണമെന്നും സംഗീത പറഞ്ഞു. ഇത് സിപിഎമ്മിന്റെ രഹസ്യ അജണ്ടയാണ്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും സംഗീത അറിയിച്ചു. ബിജെപി മണ്ഡലം പ്രസിഡണ്ട് വി.പി.സുരേന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ കെ.കെ.ചന്ദ്രന്, കെ.കെ.ധനജ്ഞയന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: