കൊച്ചി: എയ്ഡഡ് പ്രീ െ്രെപമറി സ്കൂളുകളിലെ അധ്യാപകര്‍ക്കും ആയമാര്‍ക്കും ഓണറേറിയം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നേരിട്ട് ഓണറേറിയം നല്‍കണമെന്നാവശ്യപ്പെട്ട് എയ്ഡഡ് പ്രീ െ്രെപമറി ജീവനക്കാര്‍ നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. എയ്ഡഡ് പ്രീ െ്രെപമറി സ്കൂളുകളിലെ അധ്യാപകര്‍ക്കും ആയമാര്‍ക്കും സ്കൂള്‍ മാനേജ്മെന്റും പി.ടി.എയും ചേര്‍ന്ന് ഓണറേറിയം നല്കാന് നേരത്തെ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. അധ്യാപകര്‍ക്ക് 5000 രൂപയും ആയമാര്‍ക്ക് 3500 രൂപയുമാണ് നല്കാന് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഓണറേറിയം സര്‍ക്കാര്‍ പ്രീ െ്രെപമറി സ്കൂളുകളിലെ അതേ നിരക്കില്‍ സര്‍ക്കാര്‍ തന്നെ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനി സി.ഐ ഷീബ ഉള്‍പ്പെടെ ഒരുകൂട്ടം ജീവനക്കാരാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് പി.വി. ആശ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇതനുവദിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: