പഴയങ്ങാടി: മാടായി ജിഎച്ച്എസ്എസില്‍ നടക്കുന്ന ഉപജില്ലാ സ്കൂള്‍ കലോത്സവം കാണാനെത്തിയ എബിവിപി പ്രവര്‍ത്തകരെ ഏഴോം പഞ്ചായത്ത് വാര്ഡ്മെമ്പര് സുധീജ്, പഴയങ്ങാടി കെകെ പെട്രോളിയം ഉടമ ജയദേവന്റെ മകന് അമല്‍ എന്നിവരിടെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചതായി പരാതി. എബിവിപി പ്രവര്‍ത്തകരും മാടായി ജിഎച്ച്എസ്എസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ സുധി മാടായി, മാട്ടില്‍ കാവിലെപറമ്പില് ബാബുവിന്റെ മകന് അഭിലാഷ്(18) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ അഭിലാഷ് പയ്യന്നൂര്‍ സഭാ ഹോസ്പിറ്റലിലും സുധി മാടായി പഴയങ്ങാട് ഹെല്ത്ത്സെന്ററിലും ചികില്‍സയിലാണ്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് വാര്‍ഡ്മെമ്പറുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ഇവരെ മര്‍ദ്ദിച്ചത്. സ്കൂളില്‍ നടന്നുവരുന്ന ഉപജില്ലാ സ്കൂള്‍ കലോത്സവം കാണാനെത്തിയതായിരുന്നു അഭിലാഷും സുധിയും. ജയ് ശ്രീരാമന് എന്ന് എഴുതിയ ഷാള്‍ കഴുത്തില്‍ ധരിച്ച് സ്കൂളില്‍ പ്രവേശിച്ചു എന്ന കാരണം പറഞ്ഞാണ് ഇവരെ ഗുണ്ടാസംഘം അക്രമിച്ചത്. ഇതുസംബന്ധിച്ച് മര്‍ദ്ദനമേറ്റവര്‍ പഴയങ്ങാടി പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: