മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. നേരത്തെ 650 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നിരവധി മൃതദേഹങ്ങള്‍ കടലില്‍ കണ്ടെത്തി. മരണസംഖ്യ ഉയരുമെന്നാണ് സൂചന.
49 പേരെ കാണാതായിരിക്കുകയാണെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. മിന്‍ഡാനാവോ ദ്വീപിലെ കഗയന്‍ ഡി ഓറോ, ഇലിഗാന്‍ എന്നീ തുറമുഖ നഗരങ്ങളെയാണ് തകര്‍ത്തത്. മരണം ഏറെയും ഈ നഗരങ്ങളിലാണ്. പ്രസിഡന്റ് ബെനിഗ്നോ അക്വിനോ രണ്ടു സ്ഥലങ്ങളും സന്ദര്‍ശിക്കും. ഫിലീപ്പീന്‍സില്‍ വീശിയടിച്ച വാഷി ചുഴലിക്കാറ്റാണു ദുരന്തത്തിനു കാരണം.
കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നു നിരവധി പേര് കടലിലേക്ക് ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ട്. അഞ്ഞൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്നു റെഡ്ക്രോസ് വക്താക്കള്‍ അറിയിച്ചു. ഒറ്റപ്പെട്ടുപോയ നിരവധി ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞില്ല. 3,38,000 പേരാണ് പ്രളയക്കെടുതി നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: