കണ്ണൂര്‍: വനിതകള്‍ നടത്തുന്ന ഗ്യാസ് സര്‍വീസിങ്ങ് കമ്പനിയായ സുരക്ഷാ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ സര്‍വീസിങ്ങ് യൂണിറ്റുകള്‍ കണ്ണൂരില്‍ ആരംഭിക്കുന്നതായി ജീവനക്കാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തളാപ്പ്, കമ്പില്‍, പെരുമ്പടവ്, പിലാത്തറ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഗ്യാസ് അടുപ്പുകള്‍ പരിശോധിച്ച് തകരാറിലായവ നന്നാക്കുകയും തകരാറില്ലാത്തത് വൃത്തിയാക്കി കൊടുക്കുകയും ഗ്യാസ് സുരക്ഷിതമായി ഉപയോഗിക്കേണ്ട രീതികളെക്കുറിച്ച് വിശീദരിക്കുകയും ചെയ്യുകയെന്നതാണ് സര്വീസിങ്ങുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്റ്റൗ, പൈപ്പുകള്‍ തുടങ്ങിയവ മാറ്റേണ്ടതായി വന്നാല്‍ അത് മാറ്റിനല്‍കുകയും അതിന്റെ വില വീട്ടുകാരില്‍ നിന്ന് ഈടാക്കുകയും ചെയ്യുകയല്ലാതെ സര്‍വീസിങ്ങിന് ചാര്‍ജ് ഈടാക്കുന്നില്ല. ഒരു വര്‍ഷത്തെ റിപ്ലേസ്മെന്റ്ഗ്യാരന്റിയോടുകൂടിയാണ് സാധനങ്ങള്‍ മാറ്റി നല്‍കുന്നത്.കമ്പനിയുടെ സാധനങ്ങള്‍ വിറ്റുകിട്ടുന്നതിലുള്ള ലാഭമാണ് ജീവനക്കാരുടെ വരുമാനം. മലപ്പുറമാണ് കമ്പനിയുടെ ഹെഡോഫീസ്. കൊച്ചി, കോട്ടയം, പാലക്കാട്, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലെല്ലാം കമ്പനിയുടെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലാകെ കമ്പനിയുടെ ജീവനക്കാരായി 200 ഓളം സ്ത്രീകളുണ്ട്. സര്‍വീസിങ്ങ് ആവശ്യമുള്ളവര്‍ മലപ്പുറത്തെ ഹെഡ്ഡോഫീസുമായി(04386-4445566) ബന്ധപ്പെട്ടാല്‍ അതത് പ്രദേശത്തിനടുത്തുള്ള സര്‍വീസിങ്ങ് യൂണിറ്റുകളെ വിവരമറിയിക്കുകയും യൂണിറ്റിന് കീഴിലുള്ളവര് വീടുകളിലെത്തി സര്‍വീസ് നടത്തുകയും ചെയ്യും. പത്രസമ്മേളനത്തില്‍ പി. വി.ഇന്ദു, കെ.സ്മിത, വി.രഞ്ജിനി, കെ.ഷീബ, സി.ടി.ഹയറുന്നീസ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: