തിരുവനന്തപുരം : പോലീസ് നിയമനങ്ങളിലെ അതൃപ്തി അറിയിച്ചുകൊണ്ട് ജയില്‍മേധാവിയായി നിയമിതനായ ഋഷിരാജ് സിംഗും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കത്തി നല്കി. ജയില്‍ മേധാവി സ്ഥാനത്തു നിന്നും തന്നെ മാറ്റി എഡിജിപി റാങ്ക് തലത്തില്‍ മാത്രം ശമ്പളമുള്ള അഗ്നിശമനാ വകുപ്പ് മേധാവിയാക്കിതിനെതിരെ ലോക്നാഥ് ബെഹ്റ കത്ത് നല്‍കിയതിനു പിന്നാലെയാണ് ഋഷിരാജ് സിംഗും തന്റെ എതിര്‍പ്പ് അറിയിച്ച് കത്ത് നല്‍കിയത്.
ജയില്‍ മേധാവിയായി ഋഷിരാജ് സിംഗും അഗ്നിശമനാ മേധാവിയായി ലോക്നാഥ് ബെഹ്റയും സ്ഥാനമേല്‍ക്കാന്‍ തയ്യാറായിട്ടുമില്ല. ഇതിനിടെ ആംഡ് ബറ്റാലിയന് എഡിജിപിയായി അഗ്നിശമനാവകുപ്പ് മേധാവി സ്ഥാനത്തുനിന്നും മാറ്റപ്പെട്ട അനില്‍കാന്ത് ചുമതലയേറ്റു. വിജിലന്‍സ് ഡയറക്ടറുടെ സുപ്രധാന തസ്തികയില്‍ എഡിജിപി ശങ്കര്‍ റെഡിയെ നിയമിച്ചതിലുള്ള അനിഷ്ടവും ഇരുവരും ചീഫ് സെക്രട്ടറി ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഡിജിപിമാര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയതിനെക്കുറിച്ച് കേട്ടറിവേ ഉള്ളൂവെന്നും ഇതന്വേഷിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു ഇതിനുമുമ്പും എഡിജിപിമാരെ നിയോഗിച്ചിട്ടുണ്ട്.
ഭരണസംവിധാനത്തില്‍ ഇതു സംഭവിക്കുക സ്വാഭാവികമാണ്. കേരളത്തിന് നാലില്‍ കൂടുതല്‍ ഡിജിപി തസ്തികയ്ക്ക് അര്‍ഹതയുണ്ട്. ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ആറ് മാസത്തേയ്ക്ക് താല്‍ക്കാലിക തസ്തിക സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യമുണ്ട്. കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്. പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: