കാഞ്ഞിരപ്പള്ളി: വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ റിമാന്റ് ചെയ്തു. 11 വയസുകാരനെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മേലാട്ടുതകിടി പുത്തന്‍പുരയ്ക്കല്‍ അഷ്റഫിനെ(44) ആണ് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പക്ഷികളെ കാണിക്കാമെന്ന് പറഞ്ഞ് സമീപത്തെ വാഴത്തോപ്പിലേക്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടി സംഭവം വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് എസ്ഐ. ഷിന്റോ പി.കുര്യന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പള്ളിക്കത്തോട്: പതിനൊന്നു വയസുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ 65കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് കണമല കോളണിയില്‍ പാപ്പ എന്നു വിളിക്കുന്ന മണിയന് (65) ആണ് പിടിയിലായത്.
ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ അയല്‍വാസിയായ മണിയന് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പലതവണ പീഡിപ്പിച്ചതായാണു പരാതി. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. പൊന്‍കുന്നം സിഐ ആര്. ജോസ്, പള്ളിക്കത്തോട് എസ്ഐ ജെ. രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: