ന്യൂദല്‍ഹി: ദാദ്രി പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വ്വതീകരിച്ച് രാജ്യത്ത് മൊത്തം അസഹിഷ്ണുതയാണെന്നും മുസഌങ്ങളെ വേട്ടയാടുകയാണെന്നുമുള്ള നുണപ്രചാരണത്തിന് നമ്മുടെ രാഷ്ട്രം തന്നെ ഇരയായിത്തുടങ്ങി. ഇത്തരം സംഭവങ്ങള്‍ നടക്കുന്ന ഭാരതത്തില്‍ ആക്രമണം അഴിച്ചുവിടുമെന്നാണ് ഇന്നലെ അന്താരാഷ്ട്ര സുന്നി ഭീകരസംഘടനയായ ഐഎസ് ഭീഷണി മുഴക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് എടുത്തു പറഞ്ഞാണ് ഐഎസിന്റെ ഭീഷണി. ഇതാദ്യമായാണ് ഭാരത പ്രധാനമന്ത്രിയുടെ പേരു പറഞ്ഞ് ഭീഷണിമുഴക്കുന്നത്.
ബഌക്ക് ഫഌഗ്സ് ഫ്രം ദ ഇസഌമിക് സ്റ്റേറ്റ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഇ ബുക്കിലാണ് മുന്നറിയിപ്പ്. ലോകമെമ്പാടുമായി നൂറ്റന്പതു കോടിയിലേറെ മുസഌങ്ങളാണ് ഉള്ളത്. അവര്‍ പുതിയ ലോകക്രമത്തിനു എതിരെ ഓരോരാജ്യത്തും യുദ്ധം നടത്തും. ഈ യുദ്ധം ക്രിസ്തുവിന് വിരുദ്ധമായിരിക്കും.
ആയുധങ്ങളെ ആരാധിക്കുന്ന, ഗോഹത്യക്കാരെ കൊന്നൊടുക്കാന്‍ ആഗ്രഹിക്കുന്നഹിന്ദു ദേശീയവാദിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഫ് കഴിക്കുന്ന മുസഌങ്ങളെ കൊന്നൊടുക്കാനുള്ള ഹിന്ദു നീക്കം വളരുകയാണ്. ദാദ്രി സംഭവം പരാമര്‍ശിച്ച് ഭീഷണി തുടരുന്നു. ഇസഌമുകളെ വെറുക്കുന്നവരെ സൃഷ്ടിച്ചെടുക്കാനാണ് പദ്ധതി. അവരെ രാജ്യത്തെ ഭാവിയുദ്ധത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് കരുതുന്ന ചിലരാണ് ഇത്തരം സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നത്. മുസഌങ്ങള്‍ക്ക് എതിരെ യുദ്ധത്തിന് ആളെക്കൂട്ടുകയാണ് മോദി.
കൂടുതലാള്‍ക്കാരെ സംഘടിപ്പിക്കാന്‍ അവര്‍ക്ക് രാഷ്ട്രീയ വേദിയുണ്ട്. ഒന്നാം നമ്പര്‍ ശത്രുക്കളായ മുസഌീങ്ങള്‍ക്ക് എതിരെ ഭീകരത അഴിച്ചുവിടാന്‍ അവര്‍ക്ക് സായുധ ഭീകരരുണ്ട്. ഇപ്പോള്‍ മുസഌങ്ങള്‍ക്ക് എതിരെ യുദ്ധത്തിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇത്തരം വലതുപക്ഷ സംഘടനകള്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും സംഭരിക്കുകയാണ്. ആള്‍ക്കാരെ സംഘടനകളില്‍ ചേര്‍ക്കുകയാണ്. വരും വര്‍ഷങ്ങളില്‍ യഥാര്‍ഥത്തിലുള്ള ഭീകരതയാകും കാണുക. മുസഌങ്ങളെ ആക്രമിച്ച ശേഷം ഓടിയൊളിക്കുകയെന്ന തന്ത്രമാകും അവര്‍ നടപ്പാക്കുക. മുസഌം ഭീഷണിയെന്ന് പറഞ്ഞ് അപഹസിക്കാന്‍ അവര്‍(അമുസഌങ്ങള്) സ്വന്തം ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കും.
ആക്രമണം അഴിച്ചുവിടുന്നവരെ (മുസഌീങ്ങള്‍ക്ക് എതിരെ) അവര്‍ സംരക്ഷിക്കും. മുസഌങ്ങള്‍ക്ക് സ്വന്തം സംരക്ഷണത്തിന് അവരവെര തന്നെ ആശ്രയിക്കേണ്ടിവരും. (സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് അര്‍ഥം) ഇതിന് പരിഹാരമായി മുസഌീങ്ങള്‍ ഒന്നുകില്‍ മറ്റേതെങ്കിലും മുസഌം രാജ്യത്തേക്ക് കുടിയേറണം. അല്ലെങ്കില്‍ ജിഹാദ് നടത്തണം. അതുമല്ലെങ്കില്‍ നാണക്കേടും പീഡനങ്ങളും സഹിച്ച് കഴിഞ്ഞുകൊള്ളണം. ഭാരതമടക്കം മുസഌങ്ങള് ന്യൂനപക്ഷമായ രാജ്യങ്ങളില്‍ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് അവര്‍ ചെയ്യുക. ഇതിന് നിസാര കാരണങ്ങള്‍ പറഞ്ഞ് മുസഌങ്ങളെ അറസ്റ്റു ചെയ്യും. സാമ്പത്തിക പ്രശ്നങ്ങളില്‍ ഉഴലുമ്പോഴും മുസഌം ഭീകരത തടയാന്‍ എന്നു പറഞ്ഞ് അവര്‍ കോടികള്‍ ചെലവിടും. .ഇ പുസ്തകത്തില്‍ പറയുന്നു.
പ്രധാനമന്ത്രി മോദി എന്നതിനു പകരം പ്രസിഡന്റ് മോദിയെന്നാണ് പുസ്തകത്തിലുള്ളത്. ഭാരതത്തില്‍ നിന്ന് കൂടുതല്‍ പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള നീക്കവും ഐഎസ് ശക്തമാക്കിയിട്ടുണ്ട്.
ഭാരതത്തില്‍ നിന്ന് നിരവധി യുവാക്കളെ ഐഎസില്‍ ഇതിനകം ചേര്‍ത്തിട്ടുമുണ്ട്. മലയാളികള്‍ വരെ ചേര്‍ന്നിട്ടുണ്ടെന്നാണ് സൂചന. ഐഎസ് ഭാരതത്തില്‍ ആക്രമണം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്‍പ് മുന്നറിയപ്പ് നല്‍കിയിരുന്നു. അസഹിഷ്ണുതാ പ്രചാരണം ഭാരതത്തിന് വലിയ ആഘാതം ഉണ്ടാക്കിയെന്നാണ് ഐഎസ് ഭീഷണി തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: