ബത്തേരി: നാട്ടിലിറങ്ങി നാട്ടുകാരെയും വനപാലകരെയും വട്ടംകറക്കിയ കടുവ ഒടുവില്‍ കെണിയില്‍ കുടുങ്ങി. ബത്തേരി ഓടപ്പള്ളം പുതുവീട് ഭാഗത്താണ് കടുവ ഇന്നലെ പുലര്‍ച്ചെ കെണിയില്‍ കുടുങ്ങിയത്. കടുവയെ പിടിക്കാന്‍ ഊര്‍ജിതമായ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.
നാലുദിവസമായി കടുവയെ പിടികൂടാനുള്ള ശ്രമം നടന്നുവരികയായിരുന്നു. ഈ ദിവസങ്ങളിലത്രയും വനത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍തന്നെ ഉണ്ടായിരുന്ന കടുവ പൊന്തക്കാട്ടില്നിന്നും പുറത്തിറങ്ങിയില്ല.
മൂന്നുകൂടുകള് സ്ഥാപിക്കുകയും രണ്ട് ഇരകളെ കെട്ടിയിടുകയും ചെയ്തിട്ടും കടുവ കൂട്ടില്‍ കയറിയില്ല. വനപാലകരും നൂറോളംപേര്‍ നാല് ദിവസമായി പരിസരത്തുതന്നെ തങ്ങുകയായിരുന്നു. മുത്തങ്ങയിലെ കുങ്കിയാനകളെ കൊണ്ടുവന്ന് വെടിവെക്കാന്‍ പദ്ധതി ഉണ്ടായിരുന്നെങ്കിലും ആനകള്‍ക്ക് പ്രത്യേക പരിശീലനം ലഭിക്കാത്തതിനാല്‍ ശ്രമം വിഫലമായി. തമിഴ്നാട്ടില്‍നിന്നോ കര്‍ണാടകത്തില്‍ നിന്നോ ആനകളെ കൊണ്ടു വരാനും ഇതിനിടെ ശ്രമം നടന്നു.
എന്നാല്‍ ഇതിനിടയിലാണ്ഇന്നലെ പുലര്‍ച്ചയോടെ കടുവ കെണിയില്‍ കുടുങ്ങിയത്. കടുവയെ തിരുവനന്തപുരം മൃഗശാലയില്‍ കൊണ്ടുപോയി.
കുറിച്ച്യാട്, ബത്തേരി, തോല്‍പ്പെട്ടി, മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന്മാരായ അജിത് കെ രാമന്, കെ.ആര്.കൃഷ്ണദാസ്, എ.കെ.ഗോപാലന്, എസ്.ഹീരലാല്, റാപ്പിഡ് റെസ്പോണ്‍സ് ടീമിലെ സുധീര്‍, വയനാട് ഡിഎഫ്ഒ ധനേഷ് കുമാര്‍, പാലക്കാട് വൈല്‍ഡ് ലൈഫ് സിസിഎഫ് ജി.കൃഷ്ണന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കടുവയെ പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: