ചെന്നൈ: പ്രളയം ദുരിതം വിതച്ച തമിഴ്നാട്ടില്‍ വീണ്ടും കനത്ത മഴ. ഇന്ന് പുലര്‍ച്ചെ താംബരം, ആവണി, നുങ്കാബാക്കം, പല്ലാവാരം തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ വീണ്ടും കനത്തത്.
വ്യാഴാഴ്ച ഉച്ചക്ക് ശേഷം മഴ അല്പം ശമിച്ചിരുന്നു. മഴയെത്തുടര്‍ന്ന് 5000 പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. വിമാനത്തവളത്തില്‍ കുടുങ്ങിയവരില്‍ ഭൂരിഭാഗം പേരെയും വ്യോമസേന ഇന്നലെ രാത്രിയോടെ അഡയാറിലെ താത്കാലിക ക്യാമ്പിലേക്ക് മാറ്റി.
ചെന്നൈ നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഐ.ടി കമ്പനികളുടെ പ്രവര്‍ത്തനം ബംഗളൂരുവിലേക്കും മറ്റിടങ്ങളിലേക്കും മാറ്റിയതായി റിപ്പോര്‍ട്ട് ഉണ്ട്.
ശനിയാഴ്ചയും ഞായറാഴ്ചയും ഇടിയോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ചെന്നൈയില്‍ വൈദ്യുതി, മൊബൈല്‍ സംവിധാനങ്ങള്‍ ഇപ്പൊഴും താറുമാറായി കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: