തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി പരാമര്‍ശം നടത്തിയതെന്ന് കെ.എം.മാണി. ഇന്ന് ചേര്‍ന്ന നിയമസഭാ സമ്മേളനത്തിലാണ് മാണി ഹൈക്കോടതിയ്ക്കെതിരെ പ്രസ്താവന നടത്തിയത്.
തനിക്ക് പറയാനുള്ളത് കേള്‍ക്കാതെയുള്ള ഹൈക്കോടതി പരാമര്‍ശം ഏറെ വേദനിപ്പിക്കുന്നതാണ്. താന്‍ തെറ്റ് ചെയ്തതായി കോടതി പറഞ്ഞിട്ടില്ല. മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയാണോ എന്ന് സ്വയം പരിശോധിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. രാഷ്ട്രീയത്തിലെ ഉന്നത മൂല്യങ്ങള്‍ ഉയര്ത്തിപ്പിടിയ്ക്കാനാണ് താന്‍ രാജിയ്ക്ക് തയ്യാറായതെന്നും മാണി പറഞ്ഞു. തനിക്കെതിരെ നടക്കുന്ന അന്വേഷണത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും സത്യം ആത്യന്തികമായി ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാജിവെച്ച മുന്‍ മന്ത്രിക്ക് നിയമസഭ ചേരുമ്പോള്‍ പ്രസ്താവന നടത്താന്‍ അവകാശമില്ലന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് എത്തി. എന്നാല്‍ മന്ത്രിസ്ഥാനം രാജിവെച്ച അംഗങ്ങള്‍ക്ക് പ്രത്യേക അനുമതിയോടെ ചട്ടം 64 പ്രകാരം പ്രസ്താവന നടത്താമെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടിയതോടെ സഭ ശാന്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: