കുന്നത്തൂര്‍: ശാസ്താ ക്ഷേത്രങ്ങളില്‍ പ്രമുഖമായ ശാസ്താംകോട്ട ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ അയ്യപ്പന്മാരെ സൗകര്യങ്ങളുടെ അപര്യാപ്തത ബുദ്ധിമുട്ടിലാക്കുന്നു. ശബരിമല തീര്‍ത്ഥാടനത്തിന്റെ ഇടത്താവളമായി പ്രഖ്യാപിച്ചതല്ലാതെ അതിനായുള്ള യാതൊരുവിധ സൗകര്യങ്ങളും ദേവസ്വം ബോര്‍ഡോ ഭരണസമിതിയോ ഒരുക്കിയിട്ടില്ല. മണ്ഡലകാലത്ത് അയ്യപ്പന്മാര്ക്ക് വിരിവയ്ക്കാനോ തലചായ്ക്കാനോ പോലുമുള്ള ഇടം ക്ഷേത്രത്തില്‍ ഒരുക്കിയിട്ടില്ല.
മണ്ഡലകാലത്തിന് മുന്നോടിയായി ഒരു ഫോട്ടോ വച്ച് വിളക്ക് കത്തിക്കലും അതിനായി രണ്ട് ജീവനക്കാരെ നിയോഗിച്ചതുമാണ് ദേവസ്വം ബോര്‍ഡ് ആകെ ചെയ്തത്. ദിനംപ്രതി നൂറുകണക്കിന് അയ്യപ്പഭക്തരാണ് ഇവിടെയെത്തി ചേരുന്നത്. ഇവര്‍ക്ക് പ്രാഥമികആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇപ്പോഴും പഴയ ശുചിമുറികളാണ് ഉള്ളത്. ഇതുപയോഗിക്കാന്‍ പണവും മുടക്കേണ്ട സ്ഥിതി. വൃത്തിയും കുറവാണ്. രാത്രികാലങ്ങളില്‍ എത്തിച്ചേരുന്ന സ്വാമിമാര്‍ക്ക് ചൂട്വെള്ളം പോലും നല്‍കാനുള്ള സംവിധാനങ്ങളില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡിപ്പോയില്‍ നിന്നും ശബരിമലയിലേക്ക് ശാസ്താംകോട്ട ക്ഷേത്രം വഴി കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതും നിര്‍ത്തലാക്കി. ഈ സര്‍വീസ് പുനരാരംഭിക്കാന്‍ ക്ഷേത്രം ഭരണസമിതിയുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയം ഇതുവരെ ഉണ്ടായിട്ടില്ല. ക്ഷേത്രത്തിന്റെ പരിശുദ്ധിക്കും പേരിലും കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങളാണ് ഭരണസമിതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ഭക്തര്‍ ആരോപിക്കുന്നു.
അയ്യപ്പഭക്തര്‍ക്ക് സൗകര്യം ഒരുക്കി നല്കുന്നതില് ഭരണസമിതി പൂര്‍ണ പരാജയമാണെന്നും സമിതിക്ക് മറ്റ് ചില പ്രവര്‍ത്തനങ്ങളിലാണ് താല്‍പ്പര്യമെന്നും ഭക്തജനസമിതി ആരോപിച്ചു. സ്വാമിമാര്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കിനല്‍കാന്‍ ഭരണസമിതിയും ദേവസ്വം ബോര്‍ഡും ഉടനടി തയ്യാറാവണമെന്ന് ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: