കൊല്ലം: എന്റെ കൊല്ലം പദ്ധതിപ്രകാരം എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള മാതൃകാപരമായ സൗകര്യങ്ങള്‍ എല്ലാ വില്ലേജിലും നടപ്പാക്കുമെ് ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍ അറിയിച്ചു. ഇതിനു മുന്നോടിയായി ജില്ലയിലെ തിരഞ്ഞെടുത്ത ഒരു വില്ലേജിനെ മാതൃകാ വില്ലേജായി മാറ്റും. ജനസൗഹൃദമായ ഓഫീസ് അന്തരീക്ഷമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. തുടര്‍ന്ന് പദ്ധതി എല്ലാ വില്ലേജുകളിലേക്കും വ്യാപിപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. എന്റെ കൊല്ലം പദ്ധതി അവലോകനം ചെയ്യുകയായിരുന്നു കളക്ടര്‍.
നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യം സംസ്ക്കരിക്കാന്‍ നഗരസഭയുമായി സഹകരിച്ച് പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കും. ശുചിത്വമിഷന്, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തും.
ജില്ലയിലെ 44 കുളങ്ങള്‍ നവീകരിച്ച് കുടിവെള്ള സ്രോതസുകളാക്കാനും 21 ജലാശയങ്ങള്‍ നവീകരിക്കുവാനും 63.37 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. കൂടാതെ ഐഎ വൈ പദ്ധതിയിലെ 337 വീടുകളിലും 62 സര്‍ക്കാര്‍ സ്കൂളുകളിലും കിണര്‍ റീച്ചാര്‍ജിങ്ങിനുള്ള ഭരണാനുമതിയും നല്കി. ഇതിനായി 847813 രൂപയുടെ എസ്റ്റിമേറ്റാണ് കണക്കാക്കുന്നത്.
യോഗത്തില്‍ എഡിഎം എം.എ.റഹിം, എഡിസി ജനറല്‍ ജോസ പ്രേം, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ ടി ബിജു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: